പീഡനത്തിന് ഇരയായി പതിനഞ്ചാം വയസില്‍ പ്രസവിച്ചു, ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ ഏതു കഠിനഹൃദയന്റെയും ഉള്ളം പൊള്ളിക്കും

ഡെറാഡൂണില്‍ നിന്നാണ് ഈ വാര്‍ത്ത വരുന്നത്. 57കാരനായ അധ്യാപകന്റെ പീഡനത്തിന് ഇരയായി അമ്മയാകേണ്ടി വന്ന ഒരു പതിനഞ്ചുകാരിയുടെ വാക്കുകളാണ് ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. രണ്ടുമാസം മുമ്പാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. എന്നാല്‍ എട്ടുമാസം ആയതിനാല്‍ വീട്ടുകാര്‍ക്ക് ഒന്നും ചെയ്യാനുമായില്ല. അതോടെ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്കി. ഇപ്പോള്‍ തന്റെ കുട്ടിയെ തനിക്ക് നോക്കാന്‍ പറ്റുന്നില്ലെന്നും എങ്ങോട്ടെങ്കിലും കൊണ്ടുപോയി കളഞ്ഞേക്കൂ എന്നുമാണ് ആ പെണ്‍കുട്ടി പറയുന്നത്.

കഴിഞ്ഞ ആഴ്ച്ചയാണ് പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. അതിനും രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞത്. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ ചരിത്രാധ്യാപകനായിരുന്ന അമ്പത്തിയേഴുകാരനാണ് നിരന്തരം പീഡിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാല്‍ അവളെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കേസില്‍ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ ജയിലിലാണുള്ളത്. ക

ുഞ്ഞ് ഇയാളുടേത് തന്നെയാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന എത്രയും വേഗം നടത്തുമെന്നാണ് പോലീസ് അറിയിച്ചു. നിയമനടപടികളെല്ലാം പൂര്‍ത്തിയായ ശേഷം പെണ്‍കുട്ടിയുടെ വീട്ടകാര്‍ക്ക് താല്പര്യമാണെങ്കില്‍ കുഞ്ഞിനെ ശിശുക്ഷേമസമിതി വഴി ആര്‍ക്കെങ്കിലും ദത്ത് നല്‍കാനാണ് സാധ്യതയെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ സംസ്ഥാനത്തെ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Related posts