ദിയയെ കണ്ടെത്താൻ പ്രത്യേക സംഘം..! ക്രൈംബ്രാഞ്ചും ലോക്കൽ പോലീസും കൈയൊഴിഞ്ഞ ദിയയുടെ തിരോധാനം അന്വേഷിക്കാൻ പ്രത്യേകസംഘം; ഐജിയുടെ നിർദേശത്തെ തുടർന്ന് അന്വേഷണം ആരംഭി ച്ചു; 2014 ൽ നടന്ന ആ സംഭവത്തെക്കുറിച്ച്…

ഇരിട്ടി: കീഴ്പ്പള്ളി കോഴിയോടെ ദിയയുടെ തിരോധനം സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘം തുടങ്ങി. ഐജി ദിനേന്ദ്ര കശ്യപിന്‍റെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം ഇരിട്ടിയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം. ഡിവൈഎസ്പി ജയ്‌സണ്‍ കെ. ഏബ്രഹാം, സിഐ പ്രദീപന്‍ കണ്ണിപൊയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്.

രണ്ട് ദിവസമായി സംഘം കീഴ്പ്പള്ളിയിലും ഇരിട്ടിയിലുമായി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. ഇരിട്ടി റെസ്റ്റ് ഹൗസിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. കീഴ്പ്പള്ളി കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ -ഫാത്തിമത്ത് സുഹ്റ ദമ്പതികളുടെ മകള്‍ ഒന്നരവയസുകാരി ദിയ ഫാത്തിമയുടെ തിരോധാനം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐജി ദിനേശ് കശ്യപ് നേരിട്ട് ചുമതല ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ക്രൈംബ്രാഞ്ച് ഐജി സ്ഥാനത്ത് നിന്ന് കശ്യപിനെ മാറ്റിയെങ്കിലും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ ഹൈക്കോടതി പറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞമാസം ഐജി നേരിട്ട് കീഴ്പ്പള്ളി കോഴിയോട്എത്തിയിരുന്നു.മാതാപിതാക്ക‌ൾ, അയല്‍വാസികള്‍ തുടങ്ങിയവരോട് ഐജിക്ക് പിന്നാലെ വീണ്ടും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. കുട്ടി ഒഴുക്കില്‍പോയേ്ക്കാമെന്ന സംശയമുള്ള തൊട്, പരിസരത്തെ റോഡ് എന്നിവിടങ്ങളൊക്കെ സംഘംനോക്കി കണ്ടു .

2014 ഓഗസ്റ്റ് ഒന്നിന് രാവിലെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ദിയാഫാത്തിമയെ പെട്ടന്ന് കാണാതായത്. സംഭവ ദിവസം രാവിലെ മുതലുണ്ടായ തോരാത്ത മഴയില്‍ വീടിനടുത്തുകൂടെയുള്ള കൈത്തോടിലെവള്ളത്തില്‍ അബദ്ധത്തില്‍ കുട്ടി അകപ്പെട്ടുവെന്നാണ് നാട്ടുകാരും ബന്ധുക്കളും നിഗമനത്തിലെത്തിയത്.

ഇതനുസരിച്ച് ബന്ധുക്കളും നാട്ടുകാരും ഫയര്‍ഫോഴ്‌സിന്‍റെയും പോലീസിന്‍റെയും സഹായത്തോടെ കീഴ്പ്പള്ളി മേഖലയിലെ തോടുകളും പുഴകളും തുടങ്ങി വളപട്ടണം പുഴയിലും തീരദേശ മേഖലകളിലും ഉള്‍പ്പെടെ ആഴ്ചകളോളം കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പിച്ചവെച്ച് നടക്കാന്‍ പഠിച്ചുവരുന്ന തങ്ങളുടെ പൊന്നുമോള്‍ വീടിനടുത്തുനിന്നും 85 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോയി എന്ന് വിശ്വസിക്കാന്‍ സുഹൈല്‍ ഫാത്തിമത്ത് സുഹറ ദമ്പതികള്‍ക്ക് കഴിയുമായിരുന്നില്ല. കാണാതാകുമ്പോള്‍ കുട്ടിയുടെ ശരീരത്തില്‍രണ്ടരപവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു.

പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും മകളുടെ തിരോധാനം സംബന്ധിച്ച് യാതൊരുവിധ വിവരവുമില്ലാത്തതിനെ തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. പുഴയില്‍ ഒഴുകിപോയതാണെന്ന നിഗമനത്തില്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം മുമ്പ് അവസാനിപ്പിച്ചിരുന്നു.

Related posts