പോരാട്ടച്ചൂടിൽ കട്ടയ്ക്ക് കൂട്ടായി ഇവനും… പ്രചാരണത്തിൽ എഐ വിപ്ലവം

കത്തുന്ന വെയിലിനേക്കാൾ ചൂടേറിയ രാഷ്ട്രീയ പോരാട്ടത്തിന് കേരളം സാക്ഷ്യംവഹിക്കുമ്പോൾ, ഇത്തവണ ഭരണം പിടിച്ചെടുക്കാൻ രാഷ്‌ട്രീയ പാർട്ടികൾ രംഗത്തിറക്കിയിരിക്കുന്നത് അത്യാധുനിക നിർമിത ബുദ്ധി. പഴയകാലത്തെ നോട്ടീസുകൾക്കും ചുവരെഴുത്തുകൾക്കും പകരം വോട്ടർമാരുടെ മൊബൈൽ സ്ക്രീനുകളിലേക്ക് എഐയിലൂടെ സെക്കന്‍ഡുകൾവച്ച് രാഷ്‌ട്രീയ സംഭവങ്ങളും എത്തിക്കൊണ്ടിരിക്കുന്നു.

ഓരോ രാഷ്‌ട്രീയ നീക്കങ്ങളെയും തത്സമയം നിരീക്ഷിച്ച്, എതിരാളികളെ പരിഹസിക്കാനും സ്വന്തം നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും സെക്കൻഡുകൾക്കുള്ളിൽ എഐ വീഡിയോകളും റീൽസ് നിർമിക്കുന്ന തിരക്കിലാണ് ഐടി സെല്ലുകൾ.

മാറുന്ന പ്രചാരണ തന്ത്രങ്ങൾ:
മുൻകാലങ്ങളിൽ എഡിറ്റിംഗ് ടേബിളുകളിൽ മണിക്കൂറുകൾ ചെലവഴിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് എഐ ടൂളുകൾ ഉപയോഗിച്ച് നിമിഷനേരംകൊണ്ട് ആകർഷകമായ വീഡിയോകൾ പിറക്കുന്നു.

നേതാക്കളുടെ ഡിജിറ്റൽ അവതാരങ്ങൾ:
പ്രമുഖ നേതാക്കളുടെ ശബ്ദവും ഭാവവും ഒട്ടും ചോർന്നുപോകാതെ കൃത്രിമമായി നിർമിച്ച് വോട്ടർമാർക്ക് വ്യക്തിപരമായ സന്ദേശങ്ങൾ അയയ്ക്കുന്നു.

ട്രോളുകളിലെ പുതുമ:
രാഷ്‌ട്രീയ സംഭവവികാസങ്ങളെ സിനിമ രംഗങ്ങളുമായി കോർത്തിണക്കി എഐ റീൽസാക്കി മാറ്റുന്നത് യുവതയ്ക്കിടയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. പ്രമുഖ നേതാക്കളുടെ തനതായ ശൈലിയിലുള്ള പ്രസംഗങ്ങൾ എഐ വഴി സൃഷ്ടിച്ച് വോട്ടർമാരിലേക്ക് എത്തിക്കുന്ന രീതിയും സജീവമാണ്.

വൈവിധ്യമാർന്ന നിർമാണശൈലി:
ഓരോ പാർട്ടിയും തങ്ങളുടെ നിലപാടുകൾക്കനുസരിച്ചുള്ള പ്രത്യേക എഐ ശൈലികളാണ് പിന്തുടരുന്നത്. എതിരാളികളുടെ വീഴ്ചകളെ പരിഹാസരൂപേണ അവതരിപ്പിക്കാൻ ഡീപ് ഫേക്ക് അടക്കമുള്ള സാങ്കേതികവിദ്യകൾ വകതിരിവോടെ ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ഗ്രാമീണ വോട്ടർമാരെപ്പോലും സ്വാധീനിക്കാൻ പ്രാദേശിക ഭാഷാശൈലികൾ എഐ വീഡിയോകളിൽ ഉൾപ്പെടുത്തുന്നത് പ്രചാരണത്തിന് പുതിയ മാനങ്ങൾ നൽകുന്നു.

വെല്ലുവിളികളും ആശങ്കകളും:
സാങ്കേതികവിദ്യ പ്രചാരണത്തിന് കരുത്തുപകരുമ്പോഴും വ്യാജ വീഡിയോകൾ തിരിച്ചറിയാൻ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്തവിധം നിർമിക്കപ്പെടുന്ന വീഡിയോകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ, വരാനിരിക്കുന്ന വോട്ടെടുപ്പിൽ എഐ മാജിക് വഴി ജനമനസുകൾ കീഴടക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണികള്‍.

Related posts

Leave a Comment