48 മണിക്കൂർ ആള്‍ക്കൂട്ടവും റാലിയും വിലക്കി; ഉത്തരവുമായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ക്രമസമാധാനപ്രശ്നങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാന്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള സമയപരിധിയില്‍ ജില്ലയില്‍ അനധികൃത ആള്‍ക്കൂട്ടം ചേരലും റാലി, ഘോഷയാത്ര തുടങ്ങിയവ നടത്തുന്നതും ഐപിസി 141ാം വകുപ്പ് പ്രകാരം നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി.

നിയമവിരുദ്ധമായ ലക്ഷ്യത്തോടുകൂടി അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതു വിലക്കുന്നതാണ് 141ാം വകുപ്പ്. വൈകുന്നേരം ആറു മുതല്‍ വിലക്കു ബാധകമാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിനു മുമ്പുള്ള 48 മണിക്കൂര്‍ സമയപരിധിയില്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉച്ചഭാഷിണി അനുവദിക്കില്ല.

വോട്ടെടുപ്പ് ദിനത്തില്‍ വരണാധികാരി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ക്കു മാത്രമാണു സഞ്ചരിക്കാൻ അനുമതിയുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വരണാധികാരി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ വോട്ടെടുപ്പ് ദിനത്തില്‍ ഓടാന്‍ പാടില്ല.

പണം, മദ്യം, സമ്മാനങ്ങള്‍ എന്നിവയുടെ വിതരണം തടയാനും ക്രമസമാധാനപ്രശ്നങ്ങളും ബഹളങ്ങളും ഒഴിവാക്കാനും വേണ്ടിയാണിത്. ഇത്തരം അനധികൃത ഇടപാടുകള്‍ തടയുന്നതിനായി എല്ലാ സ്വകാര്യവാഹനങ്ങളും വ്യക്തികള്‍ക്കു ശല്യമോ അപമാനമോ തോന്നാത്ത തരത്തില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ മാന്യമായി പരിശോധിക്കും.

വോട്ടെടുപ്പ് അവസാനിക്കുന്നതിനു മുമ്പുള്ള 48 മണിക്കൂര്‍ സമയപരിധിയില്‍ മദ്യഷോപ്പുകള്‍, മദ്യം വില്‍ക്കുന്ന/വിതരണം ചെയ്യുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, ക്ലബുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മദ്യം വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

Related posts

Leave a Comment