പിഎസ്ജിയോട് ബൈ  പറയാൻ എംബപ്പെ

പാരീസ്: ഈ സീസണിൽ കരാർ അവസാനിക്കുന്നതോടെ പാരീസ് സെന്‍റ് ജെർമയിൻ വിടുമെന്ന് ഫ്രഞ്ച് സൂപ്പർ ഫുട്ബോളർ കിലിയൻ എംബപ്പെ ക്ലബ് അധികൃതരോട് അറിയിച്ചതായി റിപ്പോർട്ട്.

ഇതോടെ എംബപ്പെയുടെ റയൽ മാഡ്രിഡിലേക്കുള്ള ചുവട്മാറ്റത്തിന് വഴിതെളിഞ്ഞു. റയലിൽ ചേരുമെന്ന് എംബപ്പെ നേരത്തേ അറിയിച്ചിരുന്നു. അതേസമയം, റയലിന്‍റെ ഓഫറിനോട് എംബപ്പെ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. ക്ലബ്ബിനുള്ള മറുപടി ഉടനടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017ൽ മോണക്കോയിൽനിന്നാണ് ഇരുപത്തഞ്ചുകാരനായ താരം പിഎസ്ജിയിലെത്തുന്നത്. 2022ൽ കരാർ 2024 വരെ നീട്ടി. എന്നാൽ, ഒരു വർഷം കൂടി പാരീസിൽ തുടരാനുള്ള കരാറിൽ ഒപ്പുവയ്ക്കാൻ തയാറായില്ല.

ഫ്രീ ട്രാൻസ്ഫറിലൂടെയാകും ഫ്രഞ്ച് താരം സ്പാനിഷ് ക്ലബ്ബിൽ ചേരുക. ഏഴു സീസണിൽ പിഎസ്ജിക്കായി പന്തു തട്ടിയ എംബപ്പെ, 274 ഗോളുമായി ക്ലബ്ബിന്‍റെ എക്കാലത്തെയും ടോപ് സ്കോറർ സ്ഥാനത്ത് തുടരുകയാണ്.

Related posts

Leave a Comment