വര്‍ഷങ്ങളായി കൊണ്ടുനടന്ന ആഗ്രഹം സഫലമായി: പോസ്റ്റുമായി എസ്തർ

ഇക്കഴിഞ്ഞ ഡിസംബർ പത്തിലെ ആ രാത്രി നടി എസ്‌തർ അനിലിന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരധ്യായമാണ്. വർഷങ്ങളായി ഹൃദയത്തിൽ കൊണ്ടുനടന്ന സ്വപ്‌നം യാഥാർഥ്യമായതിന്‍റെ വികാരഭരിതമായ കുറിപ്പാണ് എസ്തർ തന്‍റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുന്നത്. ഫിൻലാൻഡിൽ നിന്ന് നോർവീജിയൻ അതിർത്തിയിലേക്ക് നടത്തിയ സാഹസിക യാത്രയുടെയും നോർത്തേൺ ലൈറ്റ്‌സ് (അറോറ) നേരിൽ കണ്ടതിന്‍റെയും അനുഭവം ചിത്രങ്ങളോടൊപ്പം എസ്തർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2025 ഡിസംബർ പത്തിന്, ജീവിതം എത്ര ചെറുതും അതേസമയം അത്ഭുതകരവുമാണെന്ന് എന്നെ ഓർമിപ്പിച്ച ഒരാകാശത്തിന് താഴെ ഞാൻ നിന്നു. മനുഷ്യർക്ക് കൂടുതൽ ദയയും സ്നേഹവുമുണ്ടായിരുന്നെങ്കിൽ, ഭൂമിയിൽ നമുക്ക് ലഭിച്ച ഈ ചെറിയ സമയം എത്ര മനോഹരമാക്കാൻ കഴിയുമായിരുന്നു! ലോകം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കലുഷിതമായി മാറുന്ന കാലത്ത്, ഇത് ഒരു പ്രസംഗം പോലെ തോന്നാം, പക്ഷേ ഏറ്റവും ലളിതമായ സത്യങ്ങളായിരിക്കും ഒരുപക്ഷേ നമ്മൾ മറന്നുപോകുന്നത്… ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കുകയാണ്.

വർഷങ്ങളായി, അറോറ കാണുക എന്ന സ്വപ്നം ഞാൻ മനസിൽ കൊണ്ടുനടന്നു, പതിനേഴാം വയസിൽ ഞാൻ ഇതിനെക്കുറിച്ച് അറിഞ്ഞതു മുതൽ എന്‍റെ ഹൃദയം അത് മുറുകെപ്പിടിച്ചിരുന്നു. ആദ്യദിവസം യാത്ര മുടങ്ങിയപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി. പിന്നീട്‌ രണ്ടാം ദിവസം, ലൂയിസ് സന്ദേശം അയച്ചു, നമുക്ക് പോകാൻ കഴിയുമെന്ന്. പക്ഷേ അതിനർഥം വളരെ ദൂരെയുള്ള ഒരു ഡ്രൈവ് വേണ്ടിവരുമെന്നാണ്.

ഫിൻലാൻഡിൽ നിന്ന് നോർവീജിയൻ അതിർത്തിയിലേക്ക് തണുത്തുറഞ്ഞ റോഡുകളിലൂടെ ആകെ പന്ത്രണ്ട് മണിക്കൂർ യാത്ര, തണുത്തുറഞ്ഞ വിരലുകൾ, ഉള്ളിൽ ശാന്തമായ പ്രതീക്ഷ…അവിടെ എത്തിയപ്പോഴേക്കും. പ്രപഞ്ചം നിങ്ങളിത് അർഹിക്കുന്നു എന്ന് മന്ത്രിക്കുന്നത് പോലെ ആകാശം തുറന്നു.

നോർത്തേൺ ലൈറ്റ്‌സ്… എന്‍റെ ജീവിതകാലം മുഴുവൻ ഞാൻ ആഗ്രഹിച്ച ഒരദ്ഭുതത്തിന് സാക്ഷ്യം വഹിക്കാൻ, ഒറ്റയ്ക്ക്, മറ്റേതോ ലോകത്തിന്‍റെ കോണിലേക്ക് യാത്ര പോകാൻ ഞാൻ തീരുമാനിച്ചപ്പോൾ അപ്പയ്ക്ക് ഏറ്റവും അഭിമാനം തോന്നിയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. പ്രപഞ്ചമേ, നിന്‍റെ നിശബ്ദമായ മായാജാലത്തിന് നന്ദി. ഇത്രയധികം മനോഹരമായ ഒന്നിന് സാക്ഷ്യം വഹിക്കാൻ എന്നെ ഇവിടെയെത്തിച്ച ജീവിതത്തിന് നന്ദി… എന്നാണ് എസ്തർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment