അമേരിക്കയുടെ കൂടുതൽ വിമാനങ്ങൾ വീഴ്ത്തിയെന്ന് ഇറാൻ

ടെഹ്റാൻ: തകർന്ന എഫ്-15 യുദ്ധവിമാനത്തിലെ വൈമാനികനായുള്ള തെരച്ചിലിനിടെ അമേരിക്കയുടെ കൂടുതൽ വിമാനങ്ങൾ വീഴ്ത്തിയെന്ന് ഇറാൻ. സി-30 ഇനത്തിൽപ്പെട്ട രണ്ട് മിലിട്ടറി ട്രാൻസ്പോർട്ട് വിമാനങ്ങൾ, രണ്ട് ബ്ലാക് ഹ്വാക്ക് ഹെലികോപ്റ്ററുകൾ എന്നിവയെ തെക്കൻ പ്രവിശ്യയായ ഇസ്ഫഹാനിൽ വെടിവച്ചിട്ടെന്നാണ് ഇറാൻ അവകാശപ്പെട്ടത്.

ഇതിനു പുറമേ അമേരിക്കയുടെ എംക്യു-9 ഡ്രോൺ, ഇസ്രയേലിന്‍റെ ഹെർമസ്-900 ഡ്രോൺ എന്നിവയും വീഴ്ത്തി. ഇറാന്‍റെ അവകാശവാദങ്ങൾ സ്ഥിരീകരിക്കാൻ അമേരിക്കയും ഇസ്രയേലും തയാറായിട്ടില്ല.

ഒരു സി-130 വിമാനം തകർന്നതിന്‍റെ അവശിഷ്ടം എന്ന പേരിലുള്ള ഫോട്ടോ ഇറേനിയൻ സേന പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, സി-130 വിമാനങ്ങൾ പറത്താൻ പറ്റാതിരുന്ന സാഹചര്യത്തിൽ അമേരിക്കൻ സേനതന്നെ നശിപ്പിച്ചതാണെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു. വിമാനത്തിന്‍റെ സാങ്കേതികവിദ്യ ശത്രുവിന്‍റെ കൈയിലെത്താതിരിക്കാനുള്ള മുൻകരുതലായിട്ടായിരുന്നു ഇത്.

Related posts

Leave a Comment