ഭാര്യയ്ക്ക് പരപുരുഷ ബന്ധം; തന്‍റെ സ്വകാര്യ ജീവിതം തകർത്തു; യുവതിയും കുടുംബവും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കുടുംബകോടതി

കൊച്ചി : വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്‍റെ സ്വകാര്യ ജീവിതത്തെ തകർത്തുവെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബക്കോടതി. എറണാകുളം മരട് സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് പത്തനംതിട്ട കുടുംബക്കോടതിയുടെ നിർണായക ഉത്തരവ്.

മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും ചേർന്ന് യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വിധിച്ചത്. ഹർജി നൽകിയ 2018 ജൂലൈ മുതൽ ആറ് ശതമാനം പലിശയും ഇതിനോടൊപ്പം നൽകണം. വിവാഹസമയത്ത് വരന്‍റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണ്ണാഭരണങ്ങൾ അല്ലെങ്കിൽ അതിന്‍റെ നിലവിലെ വിപണിമൂല്യം ആറ് ശതമാനം പലിശ സഹിതം ഭാര്യ തിരികെ നൽകണം.

യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവർക്കും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇവരുടെ സജീവ പങ്കാളിത്തവും ഗൂഢാലോചനയും വിവാഹജീവിതം തകരാൻ കാരണമായെന്ന് കോടതി കണ്ടെത്തി. ഹർജിക്കാരന്‍റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

Related posts

Leave a Comment