അമേരിക്കയിൽ 60,000 ഡോളറോ അതോ ബംഗളൂരുവിൽ 28 ലക്ഷമോ? പ്രവാസി യുവാവിന്‍റെ ആശയക്കുഴപ്പം; ‘നാട്ടിലേക്ക് മടങ്ങൂ’ എന്ന് സോഷ്യൽ മീഡിയ

ഉപരിപഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് ചേക്കേറുന്നവർക്കിടയിൽ ‘നാട്ടിലേക്ക് മടങ്ങണോ അതോ അവിടെത്തന്നെ തുടരണോ’ എന്ന ചോദ്യം എപ്പോഴും വലിയൊരു ആശയക്കുഴപ്പമാണ്. ഇപ്പോഴിതാ, സമാനമായൊരു പ്രതിസന്ധിയിൽ സമൂഹ മാധ്യമങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഒരു ഇന്ത്യൻ പ്രൊഫഷണൽ. ബംഗളൂരുവിൽ 28 ലക്ഷം രൂപയുടെ ഓഫറുമായി ഇന്ത്യയിലേക്ക് മടങ്ങണോ അതോ പ്രതിവർഷം 60,000 ഡോളറുമായി യുഎസിൽ തുടരണോ?’ എന്ന തലക്കെട്ടിൽ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

യുഎസിലെ ഫിലാഡൽഫിയയിലും ഇന്ത്യയിലെ ബംഗളൂരുവിലും ഒരേസമയം തൊഴിലവസരം ലഭിച്ചതോടെയാണ് യുവാവ് വലിയ പ്രതിസന്ധിയിലായത്. മാസ്റ്റേഴ്സ് ബിരുദ പഠനത്തിനായാണ് താൻ അമേരിക്കയിൽ എത്തിയതെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. ഒരു വർഷത്തെ നീണ്ട അലച്ചിലിനൊടുവിൽ നാല് മാസം മുമ്പാണ് യുഎസിൽ ഒരു ജോലി ലഭിച്ചത്. ഇതിനിടയിൽ ഇത്തവണത്തെ എച്ച്-1ബി വിസ ലോട്ടറിയിൽ ഇദ്ദേഹത്തിന്‍റെ പേര് തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിന്‍റെ പ്രൊസസിംഗ് നടക്കുകയാണ്.

ഞാൻ ഇപ്പോൾ വലിയൊരു ആശയക്കുഴപ്പത്തിലാണ്. എന്‍റെ സ്റ്റെം ഒപ്റ്റ് വിസയ്ക്ക് 2026 ജൂലൈ വരെ കാലാവധിയുണ്ട്. വിവാഹത്തിന് മുൻപ്, ബാച്ചിലർ ആയിരിക്കുമ്പോൾ തന്നെ നാട്ടിലേക്ക് മടങ്ങുക എന്നതായിരുന്നു എന്റെ പ്ലാൻ. കാരണം പിന്നീട് ഒരു കുടുംബവുമായി മാറുക പ്രയാസമാണ്. കൂടാതെ ഞാൻ മാതാപിതാക്കളുടെ ഒരേയൊരു മകനാണ്. പ്രായമായി വരുന്ന അവരെ നോക്കേണ്ടതുണ്ട്. അതിനാൽ ഇപ്പോൾ ലഭിച്ച ഓഫർ സ്വീകരിച്ച് നാട്ടിലേക്ക് മടങ്ങണോ അതോ യുഎസിൽ തുടരണോ എന്നാണ് എന്‍റെ സംശയം എന്ന് യുവാവ് കുറിപ്പിൽ ചോദിക്കുന്നു.

ഈ കുറിപ്പ് വൈറലായതോടെ ഭൂരിഭാഗം പേരും യുവാവിനോട് ഇന്ത്യയിലേക്ക് മടങ്ങാനാണ് ഉപദേശിക്കുന്നത്. അമേരിക്കയിൽ 60,000 ഡോളർ (ഏകദേശം 50 ലക്ഷം രൂപ) കൊണ്ട് ജീവിക്കുക പ്രയാസമാണെന്നും എന്നാൽ ഇന്ത്യയിൽ 28 ലക്ഷം രൂപ എന്നത് ആഡംബര ജീവിതം നൽകുമെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പ്രായമാകുന്ന മാതാപിതാക്കളെ പരിചരിക്കാനുള്ള ആഗ്രഹവും യുഎസിലെ ഉയർന്ന ജീവിതച്ചെലവും മുൻനിർത്തി, ഒട്ടും മടിക്കാതെ നാട്ടിലേക്ക് മടങ്ങുന്നതാണ് യുവാവിന് നല്ലതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

Related posts

Leave a Comment