ഇവനാണെടാ ഫുട്‌ബോളര്‍, അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പഞ്ഞിക്കിട്ടു, ജീവിക്കാന്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന ഈ ഫുട്‌ബോളാറാണ് താരം

gaaക്രിസ്റ്റിയന്‍ ഗാര്‍സിയ. ഇന്നലെ വരെ കേവലമൊരു ഫുട്‌ബോളര്‍ (സാദാ ഫുട്‌ബോള്‍ അല്ല, അമേരിക്കന്‍ ഫുട്‌ബോള്‍) മാത്രമായിരുന്നു ഇവന്‍. എന്നാല്‍, ലോകം മുഴുവന്‍ പുകഴ്ത്തുകയാണ് ഗാര്‍സിയയുടെ നന്മയെ. പുല്‍മൈതാനത്തെ പ്രതിരോധഭടന്‍ സഹജീവിക്കു തുണയായ കഥ കേള്‍ക്കാം.

യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ടീമിന്റെ താരമാണ് ഗാര്‍സിയ. കളിക്കളത്തില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് മാത്രം ജീവിതം മുന്നോട്ടുപോകില്ലെന്നു മനസിലാക്കിയ ഗാര്‍സിയ തൊട്ടടുത്തുള്ള ബാറില്‍ സെക്യൂരിറ്റി ജോലി കൂടി ചെയ്യുന്നുണ്ട്. അന്നും പതിവുപോലെ രാത്രി ഡ്യൂട്ടിയായിരുന്നു. ബാര്‍ അടയ്ക്കുന്ന സമയം. ഗാര്‍സിയ ഇരിക്കുന്നതിന്റെ തൊട്ടപ്പുറത്ത് മാലിന്യം തള്ളുന്ന സ്ഥലമാണ്. അവിടെനിന്നും ഒരു യുവതിയുടെ ഞെരക്കം. നോക്കിയപ്പോള്‍ ഒരു സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ഇത്തരം കാഴ്ച്ചകള്‍ പ്രദേശത്ത് അപൂര്‍വ്വമൊന്നുമല്ലാത്തതിനാല്‍ ശ്രദ്ധിക്കേണ്ടെന്നു തീരുമാനിച്ചു.

എന്നാല്‍, സംശയം തോന്നി നോക്കിയ ഗാര്‍സിയ ഞെട്ടലോടെ ആ സത്യം മനസിലാക്കി. 19 വയസിനടുത്ത് മാത്രം പ്രായമുള്ള പെണ്‍കുട്ടി, അവള്‍ അബോധാവസ്ഥയിലാണ്. ഗാര്‍സിയ ഓടിയെത്തിയപ്പോള്‍ യുവതിയെ പീഡിപ്പിക്കുന്ന യുവാവിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ട്. താനെന്തിന് ഇങ്ങോട്ടു വന്നുവെന്നു ചോദിച്ചു അയാള്‍ ഗാര്‍സിയയെ തള്ളി. സംഭവം പന്തികേടാണെന്നു മനസിലാക്കിയ ഗാര്‍സിയ കൂട്ടുനിന്ന യുവാവിനെ ആദ്യം അടിച്ചു നിലത്തുവീഴ്ത്തി. പിന്നാലെ പീഡിപ്പിച്ചുകൊണ്ടിരുന്ന യുവാവിനെയും. തൊട്ടുപിന്നാലെ പോലീസ് വിവരമറിയിച്ചു. പോലീസെത്തി അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തി. മദ്യപിച്ചു ബാറിനു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇരുവരും കൂടി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. ഗാര്‍സിയ വീരകൃത്യം അറിഞ്ഞ ക്ലബ്ബും ആരാധകരും താരത്തിന് വമ്പന്‍ സ്വീകരണമാണ് നല്കിയത്.

Related posts