‘വിവാഹ ബന്ധത്തിൽ രണ്ടാളും ഹാപ്പി അല്ലെങ്കില്‍ സമയം കളയുന്നതില്‍ കാര്യമില്ല’: ഗൗതമി നായർ

വിവാഹ മോചനത്തെക്കുറിച്ച് മനസ് തുറന്ന് നടി ഗൗതമി നായർ. പ്രശ്നങ്ങൾ പരിഹരിച്ച് സംസാരിച്ചു തീര്‍ക്കാമായിരുന്നില്ലേ എന്ന് അച്ഛനും അമ്മയുമൊക്കെ പറഞ്ഞിരുന്നു. പക്ഷേ, നിങ്ങള്‍ രണ്ടു പേരും ആ റിലേഷന്‍ഷിപ്പില്‍ ട്രൈ ചെയ്തിട്ടും ഹാപ്പി അല്ലെങ്കില്‍ രണ്ടു പേരുടേയും സമയം കളയുന്നതില്‍ കാര്യമില്ല. മുന്നോട്ടു പോകുന്നതിലും ജീവിതം പങ്കിടാന്‍ മറ്റൊരാളെ കണ്ടെത്തുന്നതിലും ഒരു തെറ്റുമില്ല.

വീട്ടുകാരൊക്കെ പറഞ്ഞു നോക്കിയിരുന്നു. എന്‍റെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും അറിയില്ല ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം എന്താണെന്ന്. പ്രശ്‌നങ്ങള്‍ വേണമെന്നില്ല പിരിയാന്‍. ജീവിതത്തില്‍ നിന്നു ഞാന്‍ ആഗ്രഹിക്കുന്നതും അദ്ദേഹം ആഗ്രഹിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്.

രണ്ട് പേര്‍ക്കും അധികം പ്രായവും ഉണ്ടായിരുന്നില്ല. അതിനാല്‍ സുഹൃത്തുക്കളായി മാത്രം തുടരാമെന്നു കരുതി. അതുകൊണ്ട് ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ വീട്ടുകാർ പരമാവധി നോക്കി. കാര്യങ്ങൾ മനസിലായപ്പോൾ അവർ നിർബന്ധിക്കാൻ നിന്നില്ല. -ഗൗതമി നായർ

Related posts

Leave a Comment