രാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെന്ന് ഗുലാംനബി ആസാദ് ! സ്വാഗതം ചെയ്ത് സംഘപരിവാര്‍ സംഘടനകള്‍

രാജ്യത്തെ മുസ്ലിങ്ങളില്‍ ഭൂരിഭാഗം പേരും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന പ്രസ്താവനയുമായി ഡി.പി.എ.പി. (Democratic Progressive Azad Party) ചെയര്‍മാന്‍ ഗുലാം നബി ആസാദ്.

ഇതിനുള്ള ഉദാഹരണം കശ്മീരില്‍ കാണാന്‍ സാധിക്കുമെന്നും അവിടെ പണ്ഡിറ്റുമാരില്‍നിന്ന് മതം മാറിയവരാണ് ഭൂരിഭാഗം മുസ്ലിങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദോഡ ജില്ലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ആസാദ് ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

ഗുലാം നബിയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ ഏറെ പഴക്കമുള്ള മതമാണ് ഹിന്ദുമതം. ഇസ്ലാം 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം ഉണ്ടായതാണ്.

പത്തോ ഇരുപതോ ആള്‍ക്കാര്‍ മാത്രമാണ് പുറത്തുനിന്ന് വന്നവര്‍. എന്നാല്‍ മറ്റുള്ള എല്ലാ മുസ്ലിങ്ങളും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്തവരുമാണ്.

ഇതിനുള്ള ഉദാഹരണാണ് കശ്മീരില്‍ കാണാന്‍ സാധിക്കുന്നത്. 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരായിരുന്നു കശ്മീരിലെ മുസ്ലിങ്ങള്‍ ? എല്ലാവരും കശ്മീരി പണ്ഡിറ്റുമാരായിരുന്നു. അവര്‍ ഇസ്ലാമിലേക്ക് മതം മാറിയവരാണ്’ അദ്ദേഹം പറഞ്ഞു.

ഹിന്ദു മതവിശ്വാസികള്‍ മരിച്ചാല്‍ വിവിധ സ്ഥലങ്ങളില്‍ അവരെ ദഹിപ്പിക്കും. ചാരം നദികളില്‍ ഒഴുക്കും. ചാരം കൂടിക്കലര്‍ന്ന വെള്ളമാണ് നമ്മള്‍ കുടിക്കാറുള്ളത്.

സമാനമാണ് മുസ്ലിങ്ങളുടെ മൃതദേഹം ദഹിപ്പിച്ചാലും സംഭവിക്കുന്നത്. മാംസവും എല്ലുകളും രാജ്യത്തെ മണ്ണോട് ചേരും. ഹിന്ദുവും മുസ്ലിമും ഈ രാജ്യത്തെ മണ്ണോട് ചേര്‍ന്നവരാണ്. എന്ത് വ്യത്യാസങ്ങളാണ് രണ്ടുപേരും തമ്മിലുള്ളത്?’ ഗുലാം നബി ചോദിച്ചു.

മതം രാഷ്ട്രീയത്തില്‍ വോട്ട് ബാങ്ക് ആയി ഉപയോഗിക്കരുതെന്ന് പറഞ്ഞ അദ്ദേഹം, വോട്ടുചെയ്യുന്നത് ഹിന്ദുവിന്റെയും മുസ്ലിമിന്റേയും പേരിനെ അടിസ്ഥാനപ്പെടുത്തിയാകരുത് എന്നും അഭിപ്രായപ്പെട്ടു.

ഇതിനു പിന്നാലെ പരാമര്‍ശത്തെ സ്വാഗതം ചെയ്തു കൊണ്ട് ബി.ജെ.പി., ബജ്രംഗ് ദള്‍, വി.എച്ച്.പി, അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി.

‘അതിക്രമിച്ചു കുടിയേറിപ്പാര്‍ത്തവര്‍ മതം പ്രചരിപ്പിക്കും മുമ്പ് തന്നെ ഹിന്ദു മതം പ്രചാരത്തിലുണ്ടായിരുന്നു’- മുതിര്‍ന്ന ബി.ജെ.പി. നേതാവും കശ്മീര്‍ മുന്‍ ഉപുഖ്യമന്ത്രിയുമായിരുന്ന കവിന്ദര്‍ ഗുപ്ത പറഞ്ഞു.

‘ഇന്ത്യയില്‍ ഇസ്ലാമിന്റെ തുടക്കത്തെക്കുറിച്ച് ഗുലാം നബി ആസാദ് പറഞ്ഞത് സത്യമാണ്. 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീരില്‍ എല്ലാവരും ഹിന്ദുവായിരുന്നു. അതിക്രമിച്ചു കയറിവര്‍ ഇവരെ ഇസ്ലാമിലേക്ക് മതം മാറ്റുകയായിരുന്നു. എതിര്‍ക്കുന്നവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എവിടെ നിന്നാണ് ഗുലാംനബി ആസാദിന് ഇത്തരത്തില്‍ ഒരു വിവരം ലഭിച്ചതെന്നായിരുന്നു പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തി ചോദിച്ചത്.

‘എത്രകാലം പിന്നോട്ടാണ് ഗുലാം നബി പോയത് എന്ന കാര്യം എനിക്കറിയില്ല. എന്ത് വിവരങ്ങളാണ് പൂര്‍വികരെക്കുറിച്ച് അദ്ദേഹത്തിന്റെ പക്കലുള്ളതെന്നും. കുറച്ചുകാലം പിന്നോട്ട് പോയാല്‍ ചില കുരങ്ങന്മാരെ കാണാന്‍ സാധിക്കും, അവരില്‍ പൂര്‍വികരേയും’ മെഹബൂബ മുഫ്തി പറഞ്ഞു.

Related posts

Leave a Comment