ലേലു അല്ലു ലേലു അല്ലു.. ആടുകളെ ടൗണിൽ അലഞ്ഞുതിരിയാൻ വിട്ട വിദേശ വനിതയ്ക്ക് എട്ടിന്‍റെ പണികൊടുത്ത് തെക്കേക്കര പഞ്ചായത്ത്

പൂഞ്ഞാർ: ആടുകളെ ടൗണിലേക്ക് അഴിച്ചുവിട്ട വിദേശ വനിതയ്ക്ക് കനത്ത പിഴയിട്ട് പഞ്ചായത്ത് അധികൃതർ. തെക്കേക്കര പഞ്ചായത്തിൽ വ്യാപാരികൾക്കും നാട്ടുകാർക്കും ശല്യമായിരുന്ന ആടുകളെ പഞ്ചായത്ത് അധികൃതർ പിഴ ചുമത്തി വിദേശ വനിതയ്ക്ക് തിരികെ നൽകി. ഒരു മാസം മുന്പ് പഞ്ചായത്ത് പ്രസിഡന്‍റ് മിനർവാ മോഹന്‍റെ നേതൃത്വത്തിൽ ഭരണസമിതി വിദേശ വനിതയ്ക്ക് നോട്ടീസ് നൽകി ആടുകളെ അഴിച്ചുവിടുന്നതു വിലക്കിയിരുന്നു.

എന്നാൽ വീണ്ടും ആടുകളെ അഴിച്ചു വിടുകയും സമീപവാസികളുടെ കൃഷിയിടങ്ങളിൽ കയറി കൃഷിയും ചെടികളും തിന്നു നശിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി താലൂക്ക് സഭയിൽ വിഷയം അവതരിപ്പിക്കുകയും ആടുകളെ പിടിച്ചുകെട്ടി സംരക്ഷിച്ച് ഏഴു ദിവസത്തിനു ശേഷം ലേലം ചെയ്യാൻ തഹസിൽദാർ അനുവാദം കൊടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വീണ്ടും ആടുകൾ കൂട്ടമായി ടൗണിലെത്തിയതോടെ പഞ്ചായത്ത് അധികൃതർ ആടുകളെ പിടിച്ചുകെട്ടി സംരക്ഷിച്ചു. ലേലം ചെയ്യാൻ പോകുന്ന വിവരം ആടുകളുടെ ഉടമയായ വിദേശ വനിതയെ അറിയിക്കുകയും അവരെത്തി പിഴ ഒടുക്കി ആടുകളെ കൊണ്ടുപോകുകുയം ചെയ്തു. ഇനി മേലിൽ ആടുകളെ ടൗണിലേക്ക് അഴിച്ചുവിടുകയില്ലന്ന് എഗ്രിമെന്‍റ് ഒപ്പിട്ടു വാങ്ങിയെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനർവാ മോഹൻ പറഞ്ഞു.

Related posts

Leave a Comment