മോനോ, മോളോ? കുംഭത്തിലെ രേവതി നാളിൽ വരും … കുറഞ്ഞ വിലയിൽ സർക്കാർ ബ്രാൻഡി 21-ന് വിപണിയിലേക്ക്; പേര് ഇപ്പോഴും സസ്പെൻസിൽ

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങൾക്കും ഒടുവിൽ സംസ്ഥാന സർക്കാരിന്‍റെ പുതിയ ബ്രാൻഡി ഈ മാസം 21-ന് വിപണിയിലെത്തുന്നു. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റലറിയിൽ ഉത്പാദിപ്പിക്കുന്ന ഈ മദ്യത്തിന്‍റെ പേര് ഇപ്പോഴും സസ്പെൻസായി തുടരുകയാണ്.

ജനപ്രിയമായ ‘ജവാൻ’ റമ്മിന് പിന്നാലെ കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ബ്രാൻഡി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.

പുതിയ ബ്രാൻഡിക്ക് പേര് നിർദ്ദേശിക്കാൻ ബെവ്കോ നേരത്തെ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. മികച്ച പേര് നൽകുന്നവർക്ക് 10,000 രൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം മത്സരങ്ങൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി എത്തിയതോടെ കാര്യങ്ങൾ തടസപ്പെട്ടു. പുതിയ ബ്രാൻഡിന്‍റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു.

കോടതിയിൽ കേസ് എത്തിയതോടെ ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് ബെവ്കോ സ്വീകരിച്ചത്. ഇതേത്തുടർന്നാണ് പുതിയ പേര് അതീവ രഹസ്യമായി സൂക്ഷിക്കാൻ അധികൃതർ തീരുമാനിച്ചത്.

പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉത്പാദനം പൂർത്തിയായ ബ്രാൻഡി 21 മുതൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി ഉപഭോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങും.

Related posts

Leave a Comment