എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെ; അ­ക്ര­മിക­ളെ എ­ത്തി­ച്ചത് പോ­ലീ­സ് വാ­ഹ­ന­ത്തിൽ; ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: മു­ഖ്യ­മ­ന്ത്രി­ക്കെ­തിരാ­യ ആ­രോപ­ണം ക­ടു­പ്പി­ച്ച് ഗ­വര്‍­ണര്‍ ആ­രി­ഫ് മു­ഹമ്മ­ദ് ഖാന്‍. ത­നി­ക്കെ­തിരാ­യ എ­സ്­എ­ഫ്‌­ഐ പ്ര­വര്‍­ത്ത­ക­രു­ടെ പ്ര­തി­ഷേ­ധം മു­ഖ്യ­മന്ത്രി അ­റി­ഞ്ഞു­ള്ള ഗൂഢാ­ലോ­ച­ന­യാ­ണെ­ന്ന് ഗ­വര്‍ണര്‍ ആ­വര്‍­ത്തിച്ചു.

വി­ദ്യാര്‍­ഥിക­ളെ ഇ­ള­ക്കി­വിട്ട­ത് മു­ഖ്യ­മ­ന്ത്രി­യു­ടെ പ്ര­സം­ഗ­മാ­ണ്. ആ­സൂ­ത്രി­തമാ­യ പ്ര­തി­ഷേ­ധ­മാ­ണ് ത­നി­ക്കെ­തി­രേ ഉ­ണ്ടാ­യ­ത്. പ്ര­തി­ഷേ­ധം ക­ണ്ട് താന്‍ വാ­ഹ­ന­ത്തില്‍ ഇ­രി­ക്ക­ണ­മാ­യി­രുന്നോ എന്നും ഗ­വര്‍­ണര്‍ ചോ­ദി­ച്ചു.

മൂ­ന്നി­ട­ത്താ­ണ് ത­നി­ക്കെ­തി­രേ പ്ര­തി­ഷേ­ധ­മു­ണ്ടാ­യത്. വാ­ഹ­ന­ത്തി­ന്‍റെ ഗ്ലാ­സ് പൊ­ട്ടു­ന്ന ത­ര­ത്തി­ലാ­ണ് അ­ക്ര­മികള്‍ കാ­റില്‍ ഇ­ടി­ച്ചത്. ഇവ­രെ പി­ന്തി­രി­പ്പി­ക്കാന്‍ പോ­ലീ­സ് ശ്ര­മി­ച്ചി­ല്ലെന്നും ഗ­വര്‍­ണര്‍ ആ­രോ­പിച്ചു.

പോ­ലീ­സ് വാ­ഹ­ന­ത്തി­ലാ­ണ് അ­ക്ര­മിക­ളെ കൊ­ണ്ടു­വ­ന്ന­ത്. അ­ക്ര­മി­കള്‍­ക്കെ­തി­രെ ചു­മ­ത്തി­യി­ട്ടു­ള്ള ദുര്‍­ബ­ല വ­കു­പ്പു­കള്‍ നി­ല­നില്‍­ക്കില്ല. കേര­ളം ഇ­ന്ത്യ­യി­ലാ­ണെ­ന്ന കാ­ര്യം മ­റ­ക്ക­രു­തെന്നും ഗ­വര്‍­ണര്‍ കൂ­ട്ടി­ച്ചേര്‍ത്തു.

തിങ്കളാഴ്ച വൈകുന്നേരം രാജ്ഭവനിൽ നിന്നു വിമാനത്താവളത്തിലേക്ക് പോയപ്പോഴാണ് ഗവർണർക്കെതിരേ എ­സ്­എ­ഫ്‌­ഐ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. ഇതോടെ കാർ റോഡിൽ നിർത്തി ഗവർണർ പുറത്തിറങ്ങി ക്ഷുഭിതനായിരുന്നു

അതേസമയം ഗവർണറിനു എതിരായ പ്രതിഷേധത്തില്‍ പോലീസിന് എസ്എഫ്ഐ പ്രവര്‍ത്തകരോട് ചായ്‌വ്. വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. എസ്എഫ്ഐക്കാർക്കെതിരെ പോലീസിന്‍റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപെടുത്തിയ കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തി. എസ്എഫ്ഐക്കാർ വാഹനം തടഞ്ഞു എന്ന് മാത്രമാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്.

എന്നാൽ പ്രതിഷേധക്കാർ ഗവർണറുടെ വാഹനം തടഞ്ഞ് അതിൽ അടിച്ചിരുന്നു. 356 പ്രകാരം 12 എസ്എഫ്ഐക്കാർക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. എന്നാല്‍, പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ ഷൂ എറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമകുറ്റമാണ് പോലീസ് ചുമത്തിയത്.

വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എടുത്തുചാടുകയും വാഹനത്തില്‍ അടിയ്ക്കുകയും ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയുമായിരുന്നു.

അതേസമയം, ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍ ആരോപിച്ചു. ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നതെന്ന് രാജ്ഭവന്‍. പ്രോട്ടോക്കോള്‍ ലംഘനത്തില്‍ എന്താണ് പോലീസിന്‍റെ നടപടിയെന്ന് പരിശോധിച്ച ശേഷം രാജ്ഭവന്‍ ഇടപെടുമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

Related posts

Leave a Comment