സഹോദരിയെ പിരിയാന്‍ വയ്യെന്ന് വധു ! ഒടുവില്‍ വധുവിന്റെ സഹോദരിയെക്കൂടി താലി ചാര്‍ത്തി വരന്‍; പിന്നീട് നടന്ന പൂരം ഇങ്ങനെ…

സഹോദരിയെ പിരിയാനാകില്ലെന്ന് വിവാഹവേദിയില്‍ വച്ച് വധു വിഷമം പറഞ്ഞതോടെ ഉദാരമനസ്‌കനായ വരന്‍ വധുവിന്റെ സഹോദരിയെയും അങ്ങ് താലിചാര്‍ത്തി.

ഒരേ പന്തലില്‍ വെച്ചാണ് സഹോദരിമാരെ യുവാവ് വിവാഹം ചെയ്തത്. മുമ്പ് നിശ്ചയിച്ച പ്രകാരം വധുവിന് താലിചാര്‍ത്തിയതിനൊപ്പം യുവതിയുടെ സഹോദരിയേയും വരന്‍ വിവാഹം ചെയ്യുകയായിരുന്നു.

എന്നാല്‍ സഹോദരിമാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വരനെ പോലീസ് അങ്ങ് പൊക്കുകയും ചെയ്തു. വരന്‍ ഉമാപതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കര്‍ണാടകയിലെ കോലാറില്‍ കുരുഡുമാലെ ക്ഷേത്രത്തില്‍ മേയ് ഏഴിനായിരുന്നു വിവാഹം. വരനായ ഉമാപതിയുടെ ബന്ധുവായ ലളിതയുമായുള്ള വിവാഹം ഇരു കുടുംബങ്ങളും നിശ്ചയിക്കുകയായിരുന്നു.

എന്നാല്‍ സംസാശേഷി ഇല്ലാത്ത തന്റെ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന ലളിത മുന്നോട്ടുവെക്കുകയായിരുന്നു.

സുപ്രിയയ്ക്ക് സംസാരിക്കാനുള്ള സഹായി കൂടിയായിരുന്നു ലളിത. ഇരുവരും പിരിയാനാകാത്ത വിധം ആത്മബന്ധവും ഉണ്ടായിരുന്നു. ഇതാണ് ലളിതയുടെ ആവശ്യത്തിന് പിന്നില്‍.

പിന്നീട് ലളിതയുടെ ആഗ്രഹം ചര്‍ച്ചചെയ്ത ഇരുകുടുംബവും ഉമാപതി രണ്ടുപേരേയും വിവാഹം ചെയ്യുന്നതിന് സമ്മതം നല്‍കി.

ഇതുപ്രകാരം മേയ് ഏഴിന് ലളിതയെയും സുപ്രിയയെയും ഉമാപതി ഒരേ പന്തലില്‍ വെച്ച് ഒരുമിച്ച് വിവാഹവും കഴിച്ചു. അതേസമയം, സംഭവത്തിന്റെ വിഡിയോ വൈറലായതോടെ പോലീസ് കേസെടുക്കുകയായിരുന്നു.

അതേസമയം സുപ്രിയയുടെ പിതാവ് നാഗരാജപ്പ വിവാഹം കഴിച്ചതും സഹോദരിമാരെയായിരുന്നു. സുപ്രിയയുടെയും ലളിതയുടെയും അമ്മമാരായ റാണിയമ്മയെയും സുബ്ബമ്മയെയും. ഇതില്‍ ഒരാളും സംസാര ശേഷി ഇല്ലാത്തയാളാണ്.

Related posts

Leave a Comment