ക്ഷേത്രത്തില്‍നിന്ന് 25 ലക്ഷത്തിന്റെ മുടി മോഷണം പോയി; ഭക്തര്‍ നേര്‍ച്ചയായി മുറിച്ചുകളയുന്ന മുടിയാണ് മോഷണം പോയത്;മുഖം മൂടി ധരിച്ച പ്രതികളുടെ ചിത്രം സിസിടിവി കാമറയില്‍

L-MUDIഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വീണ്ടും മുടി മോഷണം. ശ്രീശൈലം ക്ഷേത്രത്തില്‍നിന്നാണ് ഇക്കുറി മുടി മോഷണം പോയിരിക്കുന്നത്. ഇതിന് വിപണിയില്‍ 25 ലക്ഷം രൂപ വിലമതിക്കും. ഭക്തര്‍ നേര്‍ച്ചയായി മുറിച്ചുകളയുന്ന മുടിയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

മുഖംമൂടി ധരിച്ച മൂന്നു യുവാക്കള്‍ മുടി മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇരുമ്പുവീപ്പകളിലാക്കിയാണ് ഇവര്‍ ഇവിടെനിന്നു മുടി കടത്തിയത്. ഇവര്‍ പിന്നീട് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ക്ഷേത്രം ഭാരവാഹികള്‍ക്കു മോഷണത്തില്‍ പങ്കുള്ളതായി പോലീസ് സംശയിക്കുന്നു.

അടുത്തിടെ, ആന്ധ്രയിലും തെലുങ്കാനയിലുമായി നടക്കുന്ന അഞ്ചാമത്തെ മുടി മോഷണമാണിത്. മാസങ്ങള്‍ക്കുമുമ്പ് വിശാഖപട്ടണത്തെ ഒരു ക്ഷേത്രത്തില്‍നിന്ന് എട്ടു ലക്ഷത്തിന്റെ മുടി മോഷണം പോയിരുന്നു.

Related posts