കാർ ഡ്രൈവറിന്‍റെ ദേഹത്ത് മദ്യമൊഴിക്കുകയും അസഭ്യം പറയുകയും ചെയ്ത് യുവതി; ഞെട്ടലിൽ സോഷ്യൽ മീഡിയ; വീഡിയോ കാണാം

ഹരിയാനയിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യുവതി കാബ് ഡ്രൈവറുടെ ദേഹത്ത് മദ്യം ഒഴിക്കുകയും, പൊതുറോഡിൽ നിർത്തിയിട്ട കാറിനു മുകളിൽ കയറിയിരുന്ന് ബഹളം വയ്ക്കുകയും ചെയ്ത വീഡിയോയാണ് ഇത്.എന്നാൽ വഴക്കിനു കാരണം എന്താണെന്ന് കൃത്യമായി അറിയില്ല.

കൈയിൽ മദ്യക്കുപ്പിയുമായി കാറിന് മുകളിൽ കയറിയിരിക്കുന്ന യുവതിയും ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന ചുറ്റുമുള്ള ആളുകളുമാണ് ദൃശ്യത്തിലുള്ളത്. പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ച നാട്ടുകാരോട് ഇവർ വഴക്കുണ്ടാക്കുകയുംസ്ഥലത്തുനിന്നുമാറാൻ തയാറാകാതെ ഇംഗ്ലീഷിൽ ഉറക്കെ അസഭ്യ വാക്കുകൾ പറയുന്നതും വീഡിയോയിൽ കാണാം.

വീഡിയോ വൈറലായതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പബ്ലിക് സ്റ്റണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ അതിവേഗം തരംഗമാകാറുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരുന്നതുവരെ ഇത്തരം ദൃശ്യങ്ങൾ സംശയത്തോടെ കാണണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

 

 

Related posts

Leave a Comment