മകളെ വീട്ടില്‍ തനിച്ചാക്കി ഭര്‍ത്താവിന്റെ സമ്പാദ്യവുമായി നാടുവിട്ടു; ഒടുവില്‍ വൈദ്യപരിശോധനയില്‍ കാമുകന്‍ സ്ത്രീയാണെന്ന് തെളിഞ്ഞതോടെ വെട്ടിലായി; ഫൈനാന്‍സ് ഉടമയുടെ ഭാര്യയ്ക്കു പിണഞ്ഞ അമളി ഇങ്ങനെ…

ഫൈനാന്‍സ് ഉടമയുടെ ഭാര്യ കാമുകനെന്നു വിചാരിച്ച് ഒളിച്ചോടിയത് പെണ്ണിനൊപ്പമെന്ന് കണ്ടെത്തല്‍. 12 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും സഹിതമായിരുന്നു യുവതിയുടെ ഒളിച്ചോട്ടം. കാഞ്ഞങ്ങാട് ഫിനാന്‍സ് നടത്തുന്ന സന്തോഷിന്റെ ഭാര്യ യോഗിത(34)യാണ് കാമുകന്‍ ജംഷീറിനൊപ്പം 25 ദിവസം മുമ്പ് ഒളിച്ചോടിയത്. എന്നാല്‍ വൈദ്യപരിശോധനയില്‍ ജംഷീര്‍ പെണ്ണാണ് എന്നു തിരിച്ചറിയുകയായിരുന്നു. ഭര്‍ത്താവ് സന്തോഷിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യോഗിത ആന്ധ്രയിലെ ചിറ്റൂരില്‍ ഉണ്ട് എന്നു കണ്ടെത്തുകയായിരുന്നു. ജംഷീറിന്റെ ഒരു സുഹൃത്തിന്റെ ബന്ധത്തിലാണ് ഇവര്‍ ആന്ധ്രയില്‍ വാടക വീട് എടുത്തു താമസിച്ചത്.

ഇന്നലെ കസ്റ്റഡിയില്‍ എടുത്ത ഇരുവരേയും ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വൈദ്യപരിശോധനയിലാണ് ഇവര്‍ സ്ത്രീയാണ് എന്നു കണ്ടെത്തിയത്. ജംഷീറിനു സ്ത്രൈണ സ്വഭാവമാണ് എന്ന് അറിയാമെങ്കിലും സ്ത്രീ തന്നെയാണ് എന്നു തിരിച്ചറിഞ്ഞതു സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു. വനിത പോലീസിന്റെ സഹായത്തോടെ ദേഹ പരിശോധന നടത്തിയപ്പോഴാണു സംഭവം പുറത്തായത്. ജംഷീറയും യോഗിതയും അയല്‍വാസികളും അടുത്ത സുഹൃത്തുക്കളുമാണെന്നാണു മൊഴി നല്‍കിയത്. ജംഷീറ പതിവായി യോഗിതയുടെ ക്വാര്‍ട്ടേഴ്‌സില്‍ സന്ദര്‍ശനത്തിന് എത്തുമായിരുന്നു.

തൊട്ടടുത്തു താമസിക്കുന്ന ജംഷീറയ്ക്കു ഭക്ഷണം ഉണ്ടാക്കി നല്‍കിയിരുന്നതും വീടു വൃത്തിയാക്കിരുന്നതും യോഗിത തന്നെയായിരുന്നു. ഇതിനിടയിലായിരുന്നു കുടുംബ ജീവിതം മടുത്തു എന്നും ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണ് എന്നുമുള്ള വിവരം യോഗിത ജംഷീറയോടു പറഞ്ഞത്. ഇതോടെ യോഗിതയോട് ആത്മഹത്യ ചെയ്യരുത് എന്നും നമ്മുക്ക് ദൂരെ എവിടെ എങ്കിലും പോയി താമസിക്കാം എന്നും ജംഷീറ പറയുകയായിയിരുന്നു.

വീട്ടില്‍ നിന്നു പോരുമ്പോള്‍ എടുത്ത അഞ്ചു ലക്ഷം രൂപ ഇതിനോടകം ചെലവായിക്കഴിഞ്ഞിരുന്നു. യോഗിതയെയും ജംഷീറയേയും ഒരുമിച്ച് കാണാതായതിനെ തുടര്‍ന്നു നാട്ടില്‍ പല തരത്തിലുള്ള കഥകളും പ്രചരിക്കുകയായിരുന്നു. എന്നാല്‍ ജംഷീറ പെണ്ണാണ് എന്നു തിരിച്ചറിഞ്ഞതോടെ അഭ്യൂഹങ്ങള്‍ എല്ലാം അവസാനിച്ചു. കോടതിയില്‍ ഹാജരാക്കിയ യോഗിതയും ജംഷീറയും അവരവരുടെ മാതാപിതാക്കള്‍ക്കൊപ്പം പോയതോടെ സംഭവ പരമ്പരകള്‍ക്ക് അവസാനമായി.

Related posts