ഞാന്‍ പോയി കണ്ടതാണ് അവര്‍ക്ക് എണീറ്റു നില്‍ക്കാന്‍ പോലും വയ്യ ! ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി ഇഷാന്‍ ദേവ്

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടപറഞ്ഞിട്ട് രണ്ടു വര്‍ഷം പിന്നിട്ടുവെങ്കിലും അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല.

2018 സെപ്തംബറിലാണ് അദ്ദേഹവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ സംഭവ സ്ഥലത്തുവച്ചും, ബാലഭാസ്‌കര്‍ ആശുപത്രിയില്‍വച്ചുമാണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യ ലക്ഷ്മി പരിക്കുകളോടെ രക്ഷപ്പെട്ടു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ ഭാര്യ ലക്ഷ്മിയെ വരെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ ഇഷാന്‍ ദേവ്.

ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ബാലുവിന്റെ സുഹൃത്തുകൂടിയായ ഇഷാന്റെ വെളിപ്പെടുത്തല്‍. ലക്ഷ്മിയുടെ അടിവയറ്റില്‍ രണ്ടു ചവിട്ടു കൊടുത്താല്‍ സത്യം പുറത്തു വരുമെന്നു പറയുന്നവരോട് അവരുടെ വീട്ടിലും അമ്മയും കുഞ്ഞുമൊന്നുമില്ലേ എന്നേ തനിക്കു ചോദിക്കാനുള്ളൂ എന്ന് ഇഷാന്‍ പറയുന്നു.

താന്‍ പോയി കണ്ടപ്പോള്‍ അവര്‍ക്ക് എണീറ്റ് നടക്കാന്‍ പോലും വയ്യെന്നും ബാലഭാസ്‌കര്‍ എങ്ങനെയാണ് വൈഫിനെ നോക്കിയിരുന്നതെന്നും തനിക്കറിയാമെന്ന് ഇഷാന്‍ പറയുന്നു.

ഇണക്കങ്ങളും പിണക്കങ്ങളും ചേര്‍ന്നതാണ് വീട്. പത്തൊമ്പത് വര്‍ഷം അവര്‍ ഒന്നിച്ച് ജീവിച്ചില്ലേ? പിന്നെന്താണ്? വീട്ടിനകത്തുള്ള കാര്യങ്ങള്‍ പുറത്തെടുത്തിടുക, ഊതിവീര്‍പ്പിക്കുക…ഇതൊക്കെ വളരെ മോശമല്ലേ? ഇഷാന്‍ ചോദിക്കുന്നു..

ബാലഭാസ്‌കറിനെപ്പോലെ ധൈര്യമുള്ള ഒരു ഫ്രണ്ടിനെയാണ് താന്‍ ഇപ്പോള്‍ ഏറ്റവുമധികം മിസ് ചെയ്യുന്നതെന്നും ഇഷാന്‍ പറഞ്ഞു.

Related posts

Leave a Comment