ഒരുപാട് ആകുലതകളും വേദനയും പരിചയമില്ലാത്ത ആളാണ് ലക്ഷ്മി ചേച്ചി! അളിയാ എന്തുവാടേ എന്ന ചോദ്യത്തിനുവേണ്ടി കാത്തിരിക്കുന്നു; വികാരനിര്‍ഭരമായ കുറിപ്പുമായി ഇഷാന്‍ ദേവ്

ബന്ധുക്കളെയും സുഹൃത്തുക്കളെയും സര്‍വ്വോപരി ആരാധകരെയും തീരാദുഖത്തിലാഴ്ത്തി വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍ വിട പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഏകമകളും യാത്രയായിരുന്നു. ഇരുവരുടെയും വേര്‍പാടില്‍ വേദനിക്കുമ്പോഴും ബാലുവിന്റെ ഭാര്യ ലക്ഷ്മി ഈ വാര്‍ത്ത എങ്ങനെ ഉള്‍ക്കൊള്ളും എന്നതാണ് ഏവരെയും കുഴപ്പിച്ചിരുന്ന ചോദ്യം.

ഏതായാലും ബോധം തെളിഞ്ഞ ലക്ഷ്മിയോട് കുടുംബാംഗങ്ങള്‍ സത്യങ്ങള്‍ വിവരിച്ചു കഴിഞ്ഞു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളാണ് അക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഏവരുടെയും പ്രാര്‍ത്ഥനയും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ, ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് സുഹൃത്തും ഗായകനും സംഗീതസംവിധായകനുമായ ഇഷാന്‍ ദേവ് വീണ്ടും രംഗത്തെത്തിയിരിക്കുന്നു.

ഒരുപാട് ആകുലതകളും,വേദനയും പരിചയമില്ലാത്ത ആളാണ് എനിക്കറിയാവുന്ന ലക്ഷ്മിചേച്ചിയെന്ന വേദനയും ഇഷാന്‍ പങ്കുവെയ്ക്കുന്നു. ഒപ്പം പ്രാര്‍ത്ഥനകളുണ്ടാകണമെന്ന അപേക്ഷയോടെ ബാലുവില്ലാത്തി തിരുവന്തപുരത്തോട് വിടപറയുന്നുവെന്നും കൂട്ടിച്ചേര്‍ത്തു, പ്രിയസുഹൃത്ത്.

ലക്ഷ്മി ചേച്ചിയുടെ ആരോഗ്യസ്ഥിതി എങ്ങനാ എന്ന് ഒരുപാടു സുമനസുകള്‍ ചോദിക്കുന്നുണ്ട്. ചേച്ചിയുടെ മുറിവുകളും ,ഒടിവുകളും എല്ലാം ഭേദമായി വരുന്നു .എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ശസ്ത്രക്രിയകളും,മരുന്നുകളുമായി ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എത്ര ഭേദമാകുമോ അത്രയും, ഒരുപാട് ചികിത്സയും,വിശ്രമവും ആവശ്യമാണ്.

ഒരുപാട് ആകുലതകളും വേദനയും പരിചയമില്ലാത്ത ആളാണ് എനിക്കറിയാവുന്ന ലക്ഷ്മിചേച്ചി. ഇന്നലെ അമ്മയെ കണ്ടപ്പോഴും അമ്മ ഇതുതന്നെ ആവര്‍ത്തിച്ചു പറഞ്ഞു.

മനശക്തി ആര്‍ജിക്കാന്‍ ഈ അവസ്ഥയിലെ ഒരു ഭാര്യക്ക്, അമ്മക്ക് എങ്ങനെ കഴിയും എന്ന ചോദ്യം മാത്രം ഉള്ളില്‍ വച്ച് ‘അളിയാ എന്തുവാടേ’എന്ന ആ വിളി കാത്തിരിക്കുന്ന ഷാനില്‍ ഒരു അര്‍ദ്ധവിരാമം കുറിച്ച് ,ബാലു അണ്ണന്‍ ഇല്ലാത്ത അനന്തപുരിയോട് വിടചൊല്ലുന്നു.പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കണം ആ അമ്മക്കൊപ്പം …..”

Related posts