പൊളിച്ചടുക്കി; ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം

 

കൊച്ചി: കനത്ത മഴയിൽ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) പത്താം സീസണിൽ മിന്നും പ്രകടനത്തോടെ ബംഗളൂരു എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനേറ്റ മുറിവിനു ചെറിയ പകരം വീട്ടലായി ഇന്നലത്തെ ജയം. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടു ഗോളുകളും പിറന്നത്.

52-ാം മിനിറ്റിൽ ബംഗളൂരുവിന്‍റെ വീൻഡ്രോപ്പിന്‍റെ സെൽഫ് ഗോളിലൂടെയും 68-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെയും ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. കർട്ടിൽ മെയിനിലൂടെ ബംഗളൂരു ആശ്വാസഗോൾ കണ്ടെത്തി.

പൊളിച്ചടുക്കി

ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിക്കാനിറങ്ങിയത്. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ ടോപ്പ്സ്കോറർ ദിമിത്രിയോസ് ഡയമെന്‍റകോസിനു പരിക്കിനെത്തുടർന്ന് ഇന്നലെ ടീമിൽ ഇടംകിട്ടിയില്ല. പുതുതായി ടീമിലെത്തിയ ഘാന സ്ട്രൈക്കർ ക്വാമേ പെപ്രയെയും ജാപ്പനീസ് താരം ഡയസൂക് സക്കായിയെും മുന്നേറ്റനിരയിൽ അവതരിപ്പിച്ചു.

ലൂണയും മലയാളിതാരം മുഹമ്മദ് എയ്മെനും ജീക്സണ്‍ സിംഗും മധ്യനിരയിൽ അണിനിരന്നു. പ്രബീർ ദാസ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻകിച്ച്, ഐബൻ എന്നിവരായിരുന്നു പ്രതിരോധത്തിൽ. മലയാളിതാരം സച്ചിൻ സുരേഷ് ഗോൾവല കാക്കാനെത്തി.

മറുവശത്ത് അനുഭവസന്പത്ത് ഏറെയുള്ള ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവാണ് ബംഗളൂരുവിനെ നയിച്ചത്. 5-3-2 ശൈലിയിൽ ഇറങ്ങിയ ബംഗളൂരു നാലു പുതുമുഖതാരങ്ങളെ ഉൾപ്പെടുത്തിയിരുന്നു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ നായകനായിരുന്ന ജെസൽ കാർണെയ്റോയും ബംഗളൂരുവിന്‍റെ ആദ്യ ഇലവനിൽ ഇറങ്ങി. സുനിൽ ഛേത്രിയുടെ അഭാവത്തിൽ ശിവശക്തിയെയും റയാൻ വില്യംസിനെയും കോച്ച് ഗ്രെയ്സണ്‍ മുന്നിൽനിർത്തി.

മധ്യനിരയിൽ രോഹിത് കുമാർ, കെസിയ വീൻഡോർപ്, സുരേഷ് സിംഗ് എന്നിവർ. അലക്സാണ്ടർ ജോവനോവിച്ചിനും സ്ലാവ്കോ ഡാംജനോവിച്ചിനുമൊപ്പം ജെസെൽ കാർണെയ്റോ, നംഗ്യാൽ ഭൂട്ടിയ, റോഷൻ സിംഗ് എന്നിവർ പ്രതിരോധത്തിൽ അണിനിരന്നു. മധ്യനിരയിലെ സൂപ്പർതാരം ഹവിയർ ഹെർണാണ്ടസിനെ പകരക്കാരുടെ ബെഞ്ചിലിരുത്തി.

മുന്നേറ്റത്തുടക്കം

കനത്ത മഴയിൽ തുടങ്ങിയ മത്സരത്തിന്‍റെ ആദ്യമുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സിന്‍റേ തായിരുന്നു. ആദ്യ മിനിറ്റിൽത്തന്നെ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി കോർണർ കിക്ക് ലഭിച്ചു. എന്നാൽ ക്യാപ്റ്റൻ ലൂണയെടുത്ത കിക്ക് മുതലാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. ഒന്പതാം മിനിറ്റിൽ ബംഗളൂരുവിന് അനുകൂലമായി കോർണർ കിക്ക് കിട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.

പിന്നീട് ബംഗളൂരു കളംപിടിച്ചു തുടങ്ങി. കൃത്യമായ പാസിംഗ് ഗെയിമിലൂടെ അവർ കളി മെനഞ്ഞു. മുന്നേറ്റനിരതാരം ശിവശക്തിക്ക് പന്ത് എത്തിക്കുന്നതിൽ പരാജയപ്പെട്ടത്് ആദ്യമിനിറ്റുകളിൽ ബംഗളൂരുവിന് തിരിച്ചടിയായി.

26-ാം മിനിറ്റിൽ സക്കായിയുടെ മുന്നേറ്റം ബംഗളൂരുവിന്‍റെ ജെസൽ ഫൗളിലൂടെ തടഞ്ഞിട്ടതിനെ തുടർന്ന് മഞ്ഞക്കാർഡ് ലഭിച്ചു. പെനാൽറ്റിക്കായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഫ്രീകിക്കെടുത്ത മിലോസ് ഡ്രിൻകിച്ചിനു പന്ത് സകായിലേക്കെത്തിക്കാൻ സാധിച്ചെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല.

Related posts

Leave a Comment