നിക്ഷേപം ഇരട്ടിപ്പിക്കാം ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 29 ലക്ഷം: തട്ടിപ്പ് വീരന് രണ്ട് വര്‍ഷം തടവും പിന്നെ 10,000 പിഴയും

കൊച്ചി: സീഗള്‍ ഫിഷറീസ് എന്ന മത്സ്യമൊത്തവിപണന കയറ്റുമതി സ്ഥാപനത്തിന്‍റെ ഏജന്‍റ് ആണെന്ന് തെറ്റിധരിപ്പിച്ചു പണം നിക്ഷേപിച്ചാല്‍ ആകര്‍ഷകമായ ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ.

എറണാകുളം തമ്മനം പല്ലിശ്ശേരി റോഡ് പുത്തന്‍വീട്ടില്‍ ചാര്‍ളി മകന്‍ പി.സി. ജോഷിയെ (69) ആണ് രണ്ടു വര്‍ഷം തടവിനും 10,000 രൂപ പിഴയ്ക്കും എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

2014 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. 29 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. കൃത്യത്തിനായി പ്രതി കരുതിക്കൂട്ടി തയാറാക്കിയ കരാറുകളില്‍ പരാമര്‍ശിച്ച സീഗള്‍ ഫിഷറീസ് എന്ന സ്ഥാപനം രേഖകളിലുള്ള കെട്ടിടത്തിന്‍റെ വിലാസത്തില്‍ ഒരു കാലത്തും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അലന്‍ ഇ. ബൈജുവിന്‍റേതാണ് വിധി. റിട്ടയേര്‍ഡ് ഏക്‌സൈസ് ഉദ്യോഗസ്ഥന്‍ എം.എ. ഫ്രാന്‍സിസിന്‍റെ പരാതിയിന്മേല്‍ പാലാരിവട്ടം പോലീസാണ് കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സൈജു സൈനുല്‍ ഹാജരായി.

Related posts

Leave a Comment