പണിയായല്ലോ… ജയിലിലായാൽ മന്ത്രിപ്പണി തെറിക്കും

ന്യൂഡൽഹി: അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാരെ പദവിയിൽനിന്നു നീക്കം ചെയ്യുന്ന വിവാദ ബിൽ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ പരിഗണനയ്ക്കെത്തിയേക്കും. 130-ാം ഭരണഘടനാഭേദഗതി ഉൾപ്പെടുന്ന വിവാദ ബില്ല് നിലവിൽ ജെപിസിയുടെ പരിഗണനയിലാണ്.

സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) യുടെ റിപ്പോർട്ട് അംഗീകരിച്ചാൽ ഈ മാസം മൂന്നാം വാരം ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ ബിൽ പാർലമെന്‍റിന്‍റെ പരിഗണയന്ക്കെത്തും.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുകയും തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയേണ്ടിവരികയും ചെയ്താൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ അല്ലെങ്കിൽ മറ്റു മന്ത്രിമാർ എന്നിവരെ പദവിയിൽനിന്നു സ്വമേധയാ നീക്കം ചെയ്യാൻ നിർദേശിക്കുന്ന വിവാദ വ്യവസ്ഥ ബില്ലിൽ നിലനിർത്താൻ ജെപിസി ശിപാർശ ചെയ്തേക്കുമെന്നാണ് സൂചന.

അതേസമയം രാഷ്‌ട്രീയ പ്രതികാരത്തിന് നിയമം ദുരുപയോഗം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ചില വ്യവസ്ഥകൾ ജെപിസി നിർദേശിച്ചേക്കും.

2025 ഓഗസ്റ്റിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവാദ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. എന്നാൽ പ്രതിപക്ഷം ഒന്നടങ്കം എതിർത്തതോടെ കൂടുതൽ പരിശോധനയ്ക്കായി ബില്ല് ജെപിസിക്കു വിടാൻ തീരുമാനിക്കുകയായിരുന്നു.

ബിജെപി എംപി അപരാജിത സാരംഗി അധ്യക്ഷയായ 31 അംഗ ജെപിസിയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യാ മുന്നണിയിലെ ഭൂരിഭാഗം ജെപിസി ബഹിഷ്‌കരിച്ചിരുന്നു.

സമിതിയുടെ ഭാഗമായ അസദുദ്ദീൻ ഒവൈസി, സുപ്രിയ സുലെ, നിരഞ്ജൻ റെഡ്ഢി സിർഗാപുർ തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ജെപിസിയുടെ റിപ്പോർട്ടിൽ വിയോജനക്കുറിപ്പ് നൽകിയേക്കും.

Related posts

Leave a Comment