മോഹന്‍ലാലിനെ സുഖിപ്പിക്കാന്‍ പറഞ്ഞതായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത് ! ആന്റണി പെരുമ്പാവൂര്‍ ശതകോടീശ്വരനായി മാറിയില്ലെങ്കിലേ അദ്ഭുതമുള്ളൂവെന്ന് സംവിധായകന്‍…

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോസ് തോമസ്. നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ജോസ് തോമസ് സംവിധായകന്റെ കുപ്പായം അണിയുന്നത്.

ഇപ്പോഴിതാ കമലദളം എന്ന ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരുമായുള്ള ഒരു ലൊക്കേഷന്‍ അനുഭവം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് ജോസ് തോമസ്.

ആന്ണറി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചാണ് ജോസ് തോമസ് സംസാരിക്കുന്നത്. ജോസ് തോമസ് പറയുന്നതിങ്ങനെ… സിനിമാവൃത്തങ്ങളിലെ ചില അസൂയാലുക്കള്‍ പറയാറുണ്ട്, മോഹന്‍ലാലിന്റെ ഡ്രൈവറായി വന്ന ആന്റണി ഇന്ന് ശതകോടീശ്വരനാണെന്ന്.

കമലദളം എന്ന സിനിമയിലെ ഒരു അനുഭവം പറയാം. ഞാന്‍ ആ ചിത്രത്തിന്റെ സഹസംവിധായകനാണ്. ചിത്രത്തില്‍ ഏതെങ്കിലുമൊരു സീനില്‍ അഭിനയിക്കണമെന്ന് ആന്റണിക്ക് വലിയ ആഗ്രഹം. എന്നോടത് പറയുകയും ചെയ്തു.

പക്ഷേ സീന്‍ അറിഞ്ഞപ്പോള്‍ ആന്റണി മടിച്ചു. കാരണം അതില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് വിളിക്കണം. ലാല്‍ സാറിന്റെ മുഖത്ത് നോക്കി അങ്ങനെ വിളിക്കാന്‍ തനിക്കാവില്ലെന്ന് ആന്റണി പറഞ്ഞു.

മോഹന്‍ലാലിനെ സുഖിപ്പിക്കാനായിരിക്കാം എന്നാണ് ഞാന്‍ അന്ന് വിചാരിച്ചത്. ഒടുവില്‍ സിബി സാറുമായി ആലോചിച്ച് വേണ്ടത് ചെയ്തു.

പിന്നീട് എനിക്ക് മനസിലായി മോഹന്‍ലാലിന് മുന്നില്‍ അന്ന് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇന്നും ആന്റണി. അങ്ങനെയുള്ള ആന്റണി പെരുമ്പാവൂര്‍ ശതകോടീശ്വരനായി മാറിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

Related posts

Leave a Comment