ആലപ്പാട്ട് കടൽക്ഷോഭം രൂക്ഷം; വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു

 

കൊല്ലം. ജില്ലയിൽ കരുനാഗപ്പള്ളി ആലപ്പാട്ട് കടൽ ക്ഷോഭം രൂക്ഷം. കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങളിലാണ് കടൽ ക്ഷോഭം രൂക്ഷമായിട്ടുള്ളത്.തീരപ്രദേശത്തുള്ള മിക്ക വീടുകളിലും വെള്ളം കയറിയ നിലയിലാണ്.

ഏതു സമയത്തും ആളുകളെ മാറ്റി പാർപ്പിക്കേണ്ടിവരുന്ന അവസ്ഥയിലാണ്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

ഉൾനാടൻ മത്സ്യ തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തൃക്കോവിൽ വട്ടത്ത് പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.

ഇവിടെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുനലൂർ, അഞ്ചൽ, തെന്മല ഭാഗങ്ങളിൽ ഉരുൾ പൊട്ടൽ ഭീഷണിയും നിലനിൽക്കുന്നു.

 

Related posts

Leave a Comment