കമലേശ്വരത്തെ യുവതിയുടെയും മാതാവിന്‍റെയും മരണം: ഉണ്ണികൃഷ്ണന് താൽപര്യം ആൺസുഹൃത്തുക്കളെ; പല ഗേ ഗ്രൂപ്പിലും അംഗം; ആറു വര്‍ഷത്തിനിടെ ഗ്രീമയുടെ വീട്ടില്‍ പോയത് ഒരു ദിവസം മാത്രം

തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി പോലീസ്. പ്രതിയായ ഉണ്ണിക്കൃഷ്ണന് ആണ്‍ സുഹൃത്തുക്കളോട് ആയിരുന്നു താൽപര്യം. ഇയാൾ പല ഗേ ഗ്രൂപ്പിലും അംഗമായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും താമസിക്കാനുമാണ് ഉണ്ണിക്കൃഷ്ണന്‍ താല്‍പര്യം കാണിച്ചിരുന്നതെന്നും പോലീസ് പറയുന്നു.

ഉണ്ണിക്കൃഷ്ണന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ആറു വര്‍ഷത്തിനിടെ ഗ്രീമയുടെ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ പോയത് ഒരു ദിവസം മാത്രമാണ്. ഇവര്‍ തമ്മില്‍ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസം മാത്രവുമാണ്. പിഎച്ച്ഡി പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുടുംബാംഗങ്ങളുമായി ഇടപഴകാത്തതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചിരുന്നു.

കമലേശ്വരം സ്വദേശികളായ എസ്.എല്‍. സജിത (54), മകള്‍ ഗ്രീമ എസ്. രാജ് (30) എന്നിവരെ ബുധനാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണന് തന്നോടുള്ള അവഗണയാണ് മരണ കാരണമെ ഗ്രീമ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.

Related posts

Leave a Comment