ആവരവ് കണ്ടപ്പോഴെ പന്തികേട് തോന്നി; മൂവർ സംഘത്തെ പോലീസ് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ കിട്ടിയത് പത്തു കിലോ കഞ്ചാവും

കോട്ടയം: കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ കോട്ടയം ഈസ്റ്റ് പോലീസും ജില്ലാ പോലീസ് ചീഫിന്‍റെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നു പിടികൂടി.

നിരവധി കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശി ബാദുഷയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇന്നു രാവിലെ 9.30ന്് റെയിവേ സ്റ്റേഷനു മുന്നിൽ നിന്നും പിടികൂടിയത്.

ട്രെയിനിൽ വൻ തോതിൽ കഞ്ചാവ് എത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടെ ദിവസങ്ങളായി ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ഈസ്റ്റ് പോലീസും മഫ്തിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണത്തിലായിരുന്നു.

മൂന്നംഗ സംഘം നടന്നു വരുന്നതു കണ്ടു സംശയം തോന്നിയ പോലീസ് സംഘം ഇവരെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന നാലു പൊതികളായിലായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കഞ്ചാവ് ഗന്ധം പോലും പുറത്തുവരാത്ത രീതിയിൽ നിരവധി കൂടുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.കഞ്ചാവ് ട്രെയിനിൽ എത്തിച്ചതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ജില്ലാ പോലീസ് ചീഫിന്‍റെ നിർദേശാനുസരണം ഈസ്റ്റ്് എസ് എച്ച്ഒ റിജോ പി. ജോസഫിന്‍റെ നേതൃത്വത്തിലാണ് കഞ്ചാവും പ്രതികളെയും പിടികൂടിയത്.

Related posts

Leave a Comment