കണ്ണൂരില്‍ എല്ലാ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്; ടി.പി. വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന്‍റെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് കെ.എം. ഷാജി

കൊണ്ടോട്ടി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍റെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. ടി.പി. വധക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏകകണ്ണിയായിരുന്നു കുഞ്ഞനന്തനെന്നും അദ്ദേഹം പറഞ്ഞു.

കൊണ്ടോട്ടി മുനിസിപ്പല്‍ മുസ് ലിം ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരില്‍ എല്ലാ കൊലപാതകങ്ങളിലും കൊന്നവര്‍ െകാല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്.

ഫസല്‍ വധക്കേസിലെ മൂന്നുപേരും കൊല്ലപ്പെടുകയായിരുന്നു. കുറച്ച് ആളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊലപാതകം നടത്തി തിരികെ വരും.

അവരില്‍നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ വധകേക്കസില്‍ പ്രതികളെ കൊന്നതും സപിഎമ്മാണ്. ഷുക്കൂര്‍ വധക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഷാജി പറഞ്ഞു.

ടിപി വധക്കേസില്‍ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരവെ 2020 ജൂണിലാണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.

Related posts

Leave a Comment