വനത്തിലൂടെയും ഊടുവഴികളിലൂടെയും അതിര്‍ത്തി കടന്നു വരുന്നു; കാസർഗോട്ടെ 25 അതിര്‍ത്തി കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷയുമായി പോലീസ്

കാസര്‍ഗോഡ്: വനത്തിലൂടെയും ഊടുവഴികളിലൂടെയും പാസില്ലാതെ അതിര്‍ത്തി കടന്നു ജില്ലയിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സുള്ള്യപദവ്, കന്നടുക്ക, മുഡൂര്‍, ഈന്തുമൂല, അര്‍ള പദവ്, നെട്ടണിഗെ, കിന്നിഗാര്‍, തലപ്പച്ചേരി തുടങ്ങി ജില്ലയിലെ 25 അതിര്‍ത്തികേന്ദ്രങ്ങളില്‍ കര്‍ശന പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

അതിര്‍ത്തികളിലെ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍ക്ക് നല്‍കി. സുള്ള്യയില്‍ നിന്ന് വനത്തിലൂടെ അതിര്‍ത്തി കടന്നെത്തിയ കൊല്ലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്ത് സ്ഥാപന ക്വാറന്‍റൈനിലേക്ക് മാറ്റി

. ഇയാള്‍ക്കെതിരേ എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കും. ബദിയടുക്ക പെര്‍ളയില്‍ ഹോം ക്വാറന്‍റൈനിലുള്ള ഏഴു പേര്‍ ചേര്‍ന്ന് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചതിനെതിരേ കേസെടുത്തു.

ഇവരെയും സ്ഥാപന ക്വാറന്‍റൈനിലേക്ക് മാറ്റി. വരും ദിവസങ്ങളില്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ്. സാബു അറിയിച്ചു.

Related posts

Leave a Comment