2016 ലെ നോട്ടുനിരോധനത്തിനുശേഷം കുറേക്കാലത്തേക്ക്, പിടിച്ചുകെട്ടിയതുപോലെ കാഷ്മീരിലെ കലാപങ്ങള്‍ അവസാനിച്ചു! ഇന്ന് വീണ്ടും ചാവേറാകാന്‍ പോലും യുവാക്കള്‍ ധൈര്യപ്പെടുന്നു; കാരണം ഒന്നേയുള്ളൂ

കാഷ്മീരിലെ ഭീകരാക്രമണം രാജ്യത്തെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. ചാവേറാക്രണത്തിലൂടെ കൊല്ലപ്പെട്ടത് 40 സിആര്‍പിഎഫ് ജവാന്മാരാണ്. എന്നാല്‍ ഈ ഭീകരാക്രമണത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രദേശവാസിയായ ഒരു വ്യക്തിയെ പാക്കിസ്ഥാന്‍ ഭീകരസംഘടന ചാവേറായി ഉപോയോഗിക്കുന്നത് ആദ്യമാണ്. അതുപോലെ തന്നെ കാഷ്മീരിലെ യുവാക്കള്‍ ഇപ്പോള്‍ ചാവേര്‍ ആക്രമണത്തിലേയ്ക്കും തിരിഞ്ഞിരിക്കുന്നു എന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

എന്നാല്‍ കാലങ്ങളായി കാഷ്മീരിലെ യുവാക്കള്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് എന്തിന് എന്നതിനുള്ള ഉത്തരം 2016 നവംബറില്‍ ഉണ്ടായ നോട്ട് നിരോധന സമയത്ത് വ്യക്തമായിരുന്നുയ

തൊഴില്‍രഹിതരും നിരക്ഷരരുമായ കാഷ്മീരിലെ യുവാക്കള്‍ക്ക് കൃത്യമായ ഒരു വരുമാനമുണ്ടായിരുന്നു, അന്നുവരെ. സ്വാതന്ത്രവാദികളായി തങ്ങളെത്തന്നെ അവതരിപ്പിക്കുക എന്നത് മാത്രമാണ് ഇവര്‍ ചെയ്യേണ്ടത്. ചിലപ്പോള്‍ അല്‍പ്പം ഹരം പകരുന്നതും സാഹസികത നിറഞ്ഞതുമായ ചില പ്രവര്‍ത്തികളും ചെയ്യേണ്ടതായി വരും. ഇതിനെല്ലാം തക്ക പ്രതിഫലവും ലഭിക്കും. യുവാക്കള്‍ക്ക് ഇത് രസകരമാണ്. സ്‌കൂളുകളില്‍ പോകുന്ന കുട്ടികള്‍ക്കും അങ്ങനെതന്നെ. പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ വളരെയധികമാണ്. പക്ഷേ അതൊക്കെ ആര് കാര്യമാക്കുന്നു. ഇത്രയും പണം കിട്ടുമ്പോള്‍?

ചെയ്യുന്ന ജോലിയുടെ സ്വാഭാവത്തിനും സാഹസികതയ്ക്കും അനുസരിച്ച് പ്രതിഫലവും വ്യത്യാസപ്പെട്ടിരിക്കും. ഇന്ത്യന്‍ ആര്‍മിയിലെ ജവാന്മാര്‍ക്ക് നേരെ കല്ലെറിയുന്നതിന് 100 മുതല്‍ 500 വരെ. അവരുടെ ആയുധങ്ങള്‍ മോഷ്ടിച്ചുകൊണ്ട് വന്നാല്‍ ആയുധം ഒന്നിന് 500 വച്ചും ഗ്രനേഡുകള്‍ക്ക് ഒരോന്നിനും 1000 രൂപയുമാണ് പ്രതിഫലം.

എന്നാല്‍ നോട്ടുനിരോധനത്തോടെ ഒരു സുപ്രഭാതത്തില്‍ ഈ കല്ലെറിയലുകാര്‍ തൊഴില്‍രഹിതരായി മാറുന്ന കാഴ്ചയാണ് കണ്ടത്. വ്യക്തമായിപറഞ്ഞാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനം ഉണ്ടായതിന്ശേഷം വഴിതെറ്റിക്കപ്പെട്ട കാഷ്മീരി യുവാക്കള്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ ഹരം പിടിപ്പിക്കുന്ന അനുഭവങ്ങളും ഒപ്പം വരുമാന മാര്‍ഗവുമാണ്. ദിവസവേതനാടിസ്ഥാനത്തിലാണ് അവര്‍ക്ക് പ്രതിഫലം കൊടുത്തുകൊണ്ടിരുന്നത്. നോട്ടുനിരോധനത്തോടെ പണസംബന്ധമായ യാതൊരു അനക്കവുമില്ലാതായതോടെ സ്വതന്ത്രവാദികള്‍ എന്ന തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെട്ടതായി കാഷ്മീരിലെ കുട്ടികള്‍ മനസിലാക്കി.

പാക്കിസ്ഥാനിലെ ഹവാല ഇടപാടുകാര്‍ വഴി ഇടതടവില്ലാതെ പണം കാഷ്മീരിലേക്ക് ഒഴുകുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഗ്യാസ് സിലിണ്ടറുകളിലൂടെയും മറ്റുമാണ് കോടിക്കണക്കിന് രൂപയുടെ പണം ജമ്മുകാഷ്മീരിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ആ തുകയെല്ലാം വെറും പേപ്പര്‍ കൂനയായി മാറുകയാണുണ്ടായത്. വിഘടനവാദികള്‍ക്ക് ഇതേക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ല, നിക്ഷേപം എത്തിച്ചുകൊണ്ടിരുന്നവര്‍ക്കും ഉത്തരം മുട്ടി, അതോടെ കല്ലെറിയലുകാര്‍ക്ക് അവരുടെ ജോലിയും നഷ്ടപ്പെട്ടു.

നോട്ട് നിരോധനത്തിന് ശേഷം വിഘടനവാദികള്‍ സംഭ്രമത്തിലായിരിക്കുകയാണെന്നാണ് കാഷ്മീര്‍ പോലീസ് അന്ന് പറഞ്ഞത്. ഹവാല ഇടപാടുകാരുടെയും തത്ഫലമായി വിഘടനവാദികളുടെയും നട്ടെല്ല് തകര്‍ക്കാന്‍ നോട്ട് നിരോധനത്തിന് സാധിച്ചുവെന്നാണ് അന്ന് റിപ്പോര്‍ട്ട് വന്നത്. ഏതായാലും പ്രതിഫലം കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതോടെ തങ്ങളുടെ ജോലികള്‍ വിഘടനവാദികള്‍ തത്കാലത്തേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തു. അന്ന് എല്ലാവകരും വിലയിരുത്തി, മോദിയുടെ നോട്ടുനിരോധന പ്രഖ്യാപനത്തിലൂടെ കള്ളപ്പണത്തെ തടയുക മാത്രമല്ല ചെയ്യാന്‍ പറ്റിയത്. മറിച്ച്, കാഷ്മീരില്‍ ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന ജവാന്മാരെ കല്ലേറില്‍ നിന്ന് തത്ക്കാലത്തേക്കെങ്കിലും രക്ഷപെടുത്താനും കൂടിയാണെന്ന്. എന്നാല്‍ ഇന്ന് വീണ്ടും കാര്യങ്ങള്‍ പഴയപടി അല്ലെങ്കില്‍ അതിനേക്കാള്‍ ഗുരുതരമായി രീതിയില്‍ തിരിച്ചെത്തിയിരിക്കുന്നു.

Related posts