ഭയം വേണ്ട ജാഗ്രത മതി ! സ്‌കൂളുകള്‍ പൂട്ടാന്‍ ഉദ്ദേശ്യമില്ല; ‘കോവിഡ് സുനാമി’യ്ക്ക് സാധ്യതയുള്ളപ്പോഴും ചങ്കുവിരിച്ച് സംസ്ഥാന സര്‍ക്കാര്‍…

കോവിഡ് കേസുകള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാന്‍ സാധ്യത നിലനില്‍ക്കുമ്പോഴും സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതിനോടകം സ്‌കൂളുകള്‍ അടച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളാ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.

കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതിനിടെയും നൂറു കണക്കിന് കുട്ടികള്‍ ഒത്തു ചേരുന്ന സ്‌കൂളുകള്‍ ഇപ്പോഴത്തെ പോലെ പ്രവര്‍ത്തിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗംത്തിലാണ് തീരുമാനം.

ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്ര ണം കര്‍ശനമാക്കും. രാത്രികാല – വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉടനില്ല.

ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം. പൊതുയോഗങ്ങള്‍ ഒഴിവാക്കണം.

15 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്സിനേഷന്‍ ഈ ആഴ്ച്ച തന്നെ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഉറപ്പു വരുത്തണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി വാക്സിനേഷന്‍ നല്‍കുന്ന കാര്യം പരിശോധിക്കും. കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്.

ടെലിമെഡിസിന്‍ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഓമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതില്‍ ബോധവല്‍ക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment