ആരാണ് അയാള്‍! സ്ത്രീവേഷം ധരിച്ച അഞ്ജാതന്‍ വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം; പുരുഷനാണെന്ന് മനസിലായത് വെപ്പ് മുടി നിലത്ത് വീണപ്പോഴാണ് വിദ്യാര്‍ഥിനി

kidnappingകുണ്ടന്നൂര്‍ സെന്റ് ജോസഫ് സ്കൂള്‍ വിദ്യാര്‍ഥിനി കുണ്ടന്നൂര്‍ വാലിയില്‍ സുരേന്ദ്രന്റെ മകള്‍ ഒമ്പതു വയസുകാരിയെയാണ് തട്ടികൊണ്ടു പോകാന്‍ശ്രമിച്ചതെന്ന് കാണിച്ച് സുരേന്ദ്രന്‍ വടക്കാഞ്ചേരി പോലീ സില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോള്‍ ഓട്ടോറിക്ഷയിലെത്തിയ സ്ത്രീ വേഷം ധരിച്ച അഞ്ജാതന്‍ മുല്ല പൂവ് വേണോ എന്ന് ചോദിച്ച് കുട്ടിയെ ഓട്ടോറിക്ഷയുടെ അടുത്തേ യ്ക്ക് വിളിച്ച് വരുത്തുകയും കൈ പിടിച്ച് ബലമായി ഓട്ടോറിക്ഷയിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമിച്ച പ്പോള്‍ കുട്ടി കരഞ്ഞ് ബഹള മുണ്ടാ ക്കുകയും, അഞ്ജാതന്റെ കയ്യില്‍ ശക്തമായി കടിയ്ക്കുകയും ചെയ്തു

ഇതിനിടയില്‍ അഞ്ജാതന്റെ വെപ്പ് മുടി നിലത്ത് വീണപ്പോഴാണ് പുരുഷനാണെന്ന് മനസിലായതെന്നും കുട്ടി പറയുന്നു ഉറക്കെ കരഞ്ഞപ്പോള്‍ ഓട്ടോറിക്ഷ അതിവേഗം ഓടിച്ച്‌പോയതായി പെണ്‍കുട്ടി പറഞ്ഞു. മേഖലയില്‍ സമാനമായ സംഭവം ഇതിനു മുമ്പും ഉണ്ടായതായി നാട്ടുകാരും പറയുന്നു തന്റെ പെണ്‍മക്കളെ തട്ടികൊണ്ട് പോകാന്‍ ശ്രമം നടത്തിയെന്ന പരാതിയുമായി കുമ്പളങ്ങാട് പുലിക്കോട്ടില്‍ വീട്ടില്‍ മാര്‍ട്ടിനും രംഗത്തെത്തി. സംഭവത്തെക്കുറിച്ച് സമഗ്രഅന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Related posts