കീഴാറ്റൂർ ബൈപ്പാസ്: ദേഹത്ത് മണ്ണെണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി സമരക്കാരുടെ പ്രതിഷേധം

കണ്ണൂർ: കീഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ സമരം ചെയ്യുന്ന വയൽക്കിളി പ്രവർത്തകരുടെ പ്രതിഷേധം. ദേഹത്ത് മണ്ണെണ ഒഴിച്ചാണ് സമരസമിതി പ്രവർത്തകരുടെ പ്രതിഷേധം. ദേശീയ പാതയ്ക്കായി സർവേ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് രാവിലെ സമരക്കാർ രംഗത്തെത്തിയിരിക്കുന്നത്.

രാവിലെ പോലീസ് സഹായത്തോടെ സർവേയ്ക്കായി ഉദ്യോഗസ്ഥർ എത്തിയതോടെയാണ് സമരക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുള്ളത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ടെങ്കിലും സമരക്കാർ ഇവരോട് സംസാരിക്കാൻ തയാറായിട്ടില്ല.

ബൈപ്പാസ് നിർമിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ബദൽ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ജി. സുധാകരൻ നേരത്തെ അറിയിച്ചിരുന്നു.

Related posts