സ്കൂളിൽ നട്ടു നനച്ച പച്ചക്കറികൾ കള്ളൻ കൊണ്ടു പോയി; സമ്മാനവുമായി കളക്ടർ മാമൻ

ഉച്ചഭക്ഷണ പദ്ധതിക്കായി ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ നട്ടുനനച്ച് വിളയിച്ച പച്ചക്കകറികൾ കഴിഞ്ഞ ദിവസം കള്ളൻമാർ കൊണ്ടു പോയി.

മോഷ്ടാക്കളെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭ്യമായില്ലകുഞ്ഞുങ്ങളുടെ മാസങ്ങളുടെ കഷ്ടപ്പാടിന്‍റെ ഫലമാണ് ഒറ്റദിവസം കൊണ്ട് മോഷ്ടാക്കൾ ചാക്കിലാക്കിയത്.

വാർത്ത അറിഞ്ഞ കളക്ടർ കൃഷ്ണ തേജ കുട്ടികളെ സ്കൂളിലേക്ക് വിളിപ്പിച്ചു. കുട്ടികൾക്ക് സമ്മാനം നൽകിയാണ് കളക്ടർ തിരിച്ചയച്ചത്. സമ്മാനം കണ്ട് കുഞ്ഞു മുഖങ്ങൾ വിടർന്നു.

കുട്ടികളും അധ്യാപകരും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥകൾ നമ്മൾ കണ്ടും കേട്ടും അനുഭവിച്ചുമൊക്കെ അറിഞ്ഞിട്ടുണ്ടാകും.

അത്തരത്തിലൊരു ബന്ധത്തിന്‍റെ നേർക്കാഴ്ച്ചയാണ് ഇന്നവരെ കണ്ടപ്പോൾ എനിക്ക് മനസിലായതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്…
ഒത്തിരി സന്തോഷത്തോടു കൂടിയാണ് ഞാനീ കുറിപ്പ് എഴുതുന്നത്. ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ നട്ടുവളർത്തിയ പച്ചക്കറികൾ ആരോ മോഷ്ടിച്ചു എന്ന വാർത്ത കഴിഞ്ഞ ആഴ്ച വളരെ സങ്കടത്തോടെയാണ് ഞാൻ വായിച്ചത്.

സ്കൂളിലെ ഉച്ചഭക്ഷണത്തിനായി കുട്ടികളും അധ്യാപകരും നട്ടുവളർത്തിയ പച്ചക്കറികളാണ് കള്ളൻ കവർന്നത് എന്ന് അറിഞ്ഞപ്പോൾ കൂടുതൽ സങ്കടമായി.

ആ സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും ഒന്ന് കാണണമെന്ന് എനിക്ക് ആഗ്രഹം തോന്നി. കുട്ടികളും അധ്യാപകരും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥകൾ നമ്മൾ കണ്ടും കേട്ടും അനുഭവിച്ചുമൊക്കെ അറിഞ്ഞിട്ടുണ്ടാകും.

അത്തരത്തിലൊരു ബന്ധത്തിന്‍റെ നേർക്കാഴ്ച്ചയാണ് ഇന്നവരെ കണ്ടപ്പോൾ എനിക്ക് മനസിലായത്. എന്നാൽ അവരുടെ സങ്കടം മാറ്റാനായി ഒരു ചെറിയ സമ്മാനം ഞാൻ കരുതി വെച്ചിരുന്നു.

സ്കൂളിലേക്ക് ഒരു സ്മാർട്ട് ക്ലാസ് റൂം പാനൽ നൽകാൻ തീരുമാനിച്ച കാര്യം പറഞ്ഞപ്പോൾ അവരെല്ലാം ഞെട്ടി. പാനൽ കണ്ടപ്പോൾ അവരുടെ മുഖങ്ങളാകെ ഒന്ന് വിടർന്നു പുഞ്ചിരിച്ചു.

സ്മാർട്ട് ക്ലാസ് റൂം പാനൽ കുട്ടികളുടെ കൈയ്യിലേല്‍പ്പിച്ചപ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ നിറഞ്ഞ പുഞ്ചിരിയാണ് എനിക്ക് ഇന്ന് കിട്ടിയ ഏറ്റവും വലിയ സന്തോഷം.

. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment