സ്കൂളിനു മുന്നിൽ നിർത്തിയ കെഎസ്ആർടിസി ബസിനു പിന്നിൽ വോൾവോ ബസിടിച്ച് 12 പേർക്ക് പരിക്ക്

തുറവൂർ: സ്റ്റോപ്പിൽ നിർത്തിയിട്ട കെഎസ്ആർടിസി ഓർഡിനറി ബസിനു പിന്നിൽ വോൾവോ ബസിടിച്ചു 12 പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ പട്ടണക്കാട് ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിനു മുൻവശം ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം. കെഎസ്്ആർടിസി ബസിൽ പിന്നിലെ സീറ്റിലുണ്ടായിരുന്ന മൂന്നു യാത്രക്കാരുടെ പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ വോൾവോ ബസിലെ രണ്ടു പേർക്കും കെഎസ്ആർടിസി ബസിലെ ഏഴു പേർക്കും നിസാര പരിക്കേറ്റു. ഇവരെ പ്രാഥമിക ശുശ്രുഷ നൽകി വിട്ടയച്ചു. അന്ധകാരനഴിയിൽ നിന്നും ചേർത്തലയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ കോയന്പത്തൂരിൽ നിന്നു പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കേരള ലൈൻസിന്‍റെ വോൾവോ ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

കെഎസ്ആർടിസി ബസിന്‍റെ പിൻഭാഗവും വോൾവോ ബസിന്‍റെ മുൻഭാഗവും തകർന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പട്ടണക്കാട് പൊലീസ് കേസെടുത്തു.

Related posts