പണിയൊന്നുമെടുക്കാതെ ഖജനാവുതിന്നുമുടിക്കുന്നവർ പണിയെടുത്തുജീവിക്കുന്നവനോടുചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടന്ന്; എം.സി. ദത്തനെതിരെ കെ.സുരേന്ദ്രന്‍

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ മോശം പരാമർശം നടത്തിയ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്‍റ്  കെ.സുരേന്ദ്രന്‍.

പണിയുണ്ടായിരുന്ന കാലത്തൊരുപണിയുമെടുക്കാതെ  കൊടിയുമെടുത്തുനടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കിവെച്ച് അതിന്‍റെ  പേരിൽ വീണ്ടും പണിയൊന്നുമെടുക്കാതെ ഖജനാവുതിന്നുമുടിക്കുന്നവർ ,പണിയെടുത്തുജീവിക്കുന്നവനോടുചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേയെന്ന്. സെക്രട്ടറിയേറ്റു നടയിൽ കണ്ടത് കേരളം തിന്നുതീർക്കാൻ ദത്തെടുത്തവരുടെ ദുർന്നടപ്പെന്ന് അദ്ദേഹം ഫേസ്ബുക്കില്‍  കുറിച്ചു.

യുഡിഎഫിന്‍റെ സെക്രട്ടേറിയേറ്റ് ഉപരോധ സമരത്തിനിടെ സെക്രട്ടേറിയേറ്റിൽ എത്തിയ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനെ പോലീസ് അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. 

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണെന്ന് മനസിലാകാതെയാണ് എം.സി ദത്തനെ പോലീസ് തടഞ്ഞത്. എന്നാൽ പിന്നീട് മനസിലായതോടെ അകത്തേക്ക് കടത്തി വിടുകയായിരുന്നു.

സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് അദ്ദേഹം മോശമായി സംസാരിച്ചു. ഇതിനെതിരെയാണ് കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment