തിരിച്ചുപോകാന്‍ ബാഗെടുക്കുമ്പോള്‍ ആ ഡിവൈഎഫ്‌ഐ നേതാവ് മുറി അകത്തു നിന്നും പൂട്ടി, കിടക്കയില്‍ തള്ളിയിട്ടു, ഓടിമാറാന്‍ ശ്രമിച്ചതോടെ എന്റെ വായ്‌പൊത്തി, എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ ഡിവൈഎഫ്‌ഐ നേതാവില്‍ നിന്ന് നേരിട്ട ദുരാനുഭവത്തെപ്പറ്റി യുവതിക്ക് പറയാനുള്ളത്

സിപിഎമ്മിനെ പിടിച്ചു കുലുക്കിയ പി.കെ. ശശി എംഎല്‍എയുടെ പീഡനത്തിനു പിന്നാലെ ഡിവൈഎഫ്‌ഐ നേതാവ് ആര്‍.എല്‍. ജീവന്‍ലാല്‍ സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും വിവാദമായിരിക്കുന്നു. തൃശൂരിലെ യുവതിക്കുണ്ടായ അനുഭവം സമാനതകളില്ലാത്തതായിരുന്നു.

സഹോദരനെപോലെ വിശ്വസിച്ച പാര്‍ട്ടി നേതാവില്‍ നിന്നാണ് ആ പെണ്‍കുട്ടിക്ക് ദുരാനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ അന്ന് താന്‍ അനുഭവിക്കേണ്ടിവന്ന അനുഭവങ്ങളെപ്പറ്റി പെണ്‍കുട്ടി മനസുതുറക്കുന്നു.

മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ജീവന്‍ലാല്‍ തിരുവനന്തപുരത്തെ കോച്ചിംഗ് ക്യാമ്പിനെപ്പറ്റി പറയുന്നത്. സഹോദര തുല്യനായതിനാല്‍ ഞാന്‍ ജീവനൈാപ്പം തലസ്ഥാനത്തേക്ക് തിരിച്ചു.

ജൂലായ് ഒന്‍പതിന് രാത്രി ഒന്‍പതിന് അവിടെയെത്തി. അന്ന് എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചു. പിറ്റേന്നു തിരിച്ചു പോരാന്‍ കരുതിയെങ്കിലും ജീവന് എന്തോ അത്യാവശ്യം ഉള്ളതിനാല്‍ സാധിച്ചില്ല. ഒരുദിവസം കൂടി അവിടെ തങ്ങി.

പതിനൊന്നിന് രാവിലെ തിരികെ പോകാന്‍ ബാഗെടുക്കുമ്പോള്‍ അയാള്‍ മുറിയിലേക്ക് കയറിവന്നു. മുറി ഉള്ളില്‍ നിന്ന് പൂട്ടി. പിന്നില്‍ നിന്ന് പിടിക്കാന്‍ ശ്രമിച്ചതോടെ ഞാന്‍ കുതറിമാറി. എന്നെ കിടക്കയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചു.

ഞാന്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ വായ് പൊത്തിപ്പിടിച്ചു. ഞാന്‍ ചെറുത്തു നിന്നതോടെ അയാള്‍ പിന്മാറി. മാപ്പുപറയാനും കരയാനും തുടങ്ങി. നാട്ടിലെത്തി വീട്ടുകാരോട് എല്ലാം തുറന്നുപറഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോള്‍ വിശ്വാസമില്ല. ഇനി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയുമില്ല- പെണ്‍കുട്ടി കരച്ചിലോടെ പറയുന്നു.

Related posts