ഇത് വായിക്കുന്ന സമയത്ത് ഞങ്ങൾ ജീവനോടെ ഉണ്ടാകില്ല; പള്ളി വൃത്തിയാക്കുന്നതിനിടയിൽ 80 കൊല്ലം പഴക്കമുള്ള കത്ത് ലഭിച്ചു

വീടും പരിസരങ്ങളുമൊക്കെ വൃത്തിയാക്കുന്പോൾ പലപ്പോഴും നമുക്ക് പഴയ പല സാധനങ്ങളും കിട്ടാറുണ്ട്. അത്തരത്തിലൊരു സാധനം കിട്ടിയിരിക്കുകയാണ് ബെൽജിയത്തിലെ ഒരു പള്ളിയിൽ നിന്ന്. സെന്‍റ് ജെയിംസ് പള്ളിയിൽ നവീകരണ പ്രവൃത്തികൾ നടക്കുകയായിരുന്നു. അപ്പോഴാണഅ ബിൽഡർക്ക് അപ്രതീക്ഷിതമായി ഒരു സംഭവം കൈയിൽ കിട്ടിയത്.

80 വർഷം പഴക്കമുള്ള ഒരു കുറിപ്പായിരുന്നു അത്. ഒരു തീപ്പെട്ടിക്കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു കുറിപ്പുണ്ടായിരുന്നത്. 1941 -ൽ സെന്‍റ് ജെയിംസ് പള്ളിയിൽ പണിയെടുത്തിരുന്ന നാല് തൊഴിലാളികൾ എഴുതിയതായിരുന്നു ആ കത്ത്. ഭാവി തലമുറകൾക്കുള്ള ഉപദേശങ്ങളും, അന്നത്തെ കാലത്ത് അവർ അനുഭവിച്ച ദുരിതങ്ങളുമൊക്കെയായിരുന്നു ആ കത്തിലുണ്ടായിരുന്നത്.

ഈ മേൽക്കൂരയിൽ വീണ്ടും പണി നടക്കുമ്പോൾ ഞങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടാകില്ല. ഞങ്ങൾക്ക് സന്തോഷകരമായ ഒരു ജീവിതം ഉണ്ടായിരുന്നില്ല. 1914 -ലും 1940 -ലും നടന്ന രണ്ട് യുദ്ധങ്ങൾ ഞങ്ങൾ അനുഭവിച്ചു. ഞങ്ങൾക്ക് വേതനം കുറവാണ്. ഭക്ഷണമില്ല. വിശപ്പ് കൊണ്ട് മരിക്കാറായ അവസ്ഥയിലാണ് ഞങ്ങൾ ഈ ജോലി ചെയ്യുന്നത്’. ആഹാരവസ്തുക്കൾ പോലെ നമുക്ക് ആവശ്യമുള്ളവ സൂക്ഷിച്ച് വയ്ക്കണം. അതുപോലെ നമ്മുടെ ജീവിതം മുഴുവനായും സന്തോഷത്തോടെ ആഘോഷിക്കാൻ മറക്കരുത്’അതാണ് വരുന്ന തലമുറയോട് ഞങ്ങൾക്ക് പറയാനുള്ളത് എന്നാണ് കത്തിലെഴുതിയത്.

Related posts

Leave a Comment