വായ്പ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചു: എട്ടു ലക്ഷം കവര്‍ന്നെന്ന് ദമ്പതികളുടെ പരാതി

വൈപ്പിന്‍: 25 ലക്ഷം വായ്പ തരപ്പെടുത്തി തരാം എന്ന് പറഞ്ഞ് ദമ്പതികളില്‍ നിന്ന് ആദ്യം 34,800 രൂപയും പിന്നീട് വായ്പ തരപ്പെടുത്തിയതിനുശേഷം 86,630 രൂപ ഉള്‍പ്പെടെ 8.4 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന സ്വകാര്യ ഹര്‍ജിയില്‍ മൂന്നുപേര്‍ക്കെതിരെ ഞാറക്കല്‍ പോലീസ് കേസെടുത്തു.

വഞ്ചിതരായ എടവനക്കാട് താമരവട്ടം സ്വദേശികളായ ദമ്പതികള്‍ ഞാറക്കല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി യില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തൃശൂര്‍ ചേര്‍പ്പ് സ്വദേശി സനോജ് (40), പൂങ്കുന്നം സ്വദേശി പ്രസാദ് (40), തൃശൂര്‍ സ്വദേശി സോമന്‍ (45) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ദമ്പതികളില്‍ ഒരാള്‍ക്ക് എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ ഉള്ള കടബാധ്യത തീര്‍ക്കാനായി 25 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ആദ്യം ഒന്നാംപ്രതിയാണ് സമീപിച്ചത്.

തുടര്‍ന്ന് മറ്റു രണ്ട് പ്രതികളും ചേര്‍ന്ന് ഒരു സ്വകാര്യത്തില്‍ നിന്നും 19 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നല്‍കി. ഇതില്‍ നിന്നാണ് എട്ടു ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തതെന്ന് ദമ്പതികളുടെ ഹര്‍ജിയില്‍ പറയുന്നു.

Related posts

Leave a Comment