അർജന്‍റൈൻ സൂപ്പർ താരം മെസിയെ സ്വീകരിക്കാൻ ഷക്കീര!


ഫ്ളോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്‍റർ മയാമിയിൽ അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ ഔദ്യോഗിക അവതരണത്തിനു കൊഴുപ്പേകാൻ പോപ് ഗായിക ഷക്കീരയുൾപ്പെടെയുള്ള പ്രമുഖർ എത്തും.

ഞായറാഴ്ചയാണ് ഇന്‍റർ മയാമി ലയണൽ മെസിയെ ഔദ്യോഗികമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽനിന്ന് ഫ്രീ ഏജന്‍റായാണു ലയണൽ മെസി ഇംഗ്ലീഷ് മുൻ താരമായ ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍റർ മയാമിയിലെത്തുന്നത്.

2010 ആഫ്രിക്കൻ ലോകപ്പിൽ ഷക്കീരയുടെ തീം സോംഗായ വക്കാ… വക്കാ… വൻ ജനപ്രീതി നേടിയിരുന്നു. കൊളംബിയൻ പോപ് ഗായികയായ ഷക്കീരയ്ക്കൊപ്പം പ്യൂട്ടോറിക്കൻ റാപ്പറായ ബാഡ് ബണ്ണി, കൊളംബിയൻ റാപ്പർ മലുമ എന്നിവരും ഉണ്ടാകുമെന്നാണു സൂചന.

നാൽപ്പത്താറുകാരിയായ ഷക്കീര സ്പാനിഷ് ഫുട്ബോൾ താരമായിരുന്ന ജെറാർഡ് പിക്വെയുമായുള്ള ബന്ധം 2022ൽ വേർപെടുത്തിയിരുന്നു. 2010 ഫിഫ ലോകകപ്പിനിടെയായിരുന്നു ഇരുവരും പ്രണയത്തിലായത്.

Related posts

Leave a Comment