ഞരമ്പന്മാര്‍ക്ക് എട്ടിന്റെ പണികൊടുത്ത് കേരള സൈബര്‍ വാരിയേഴ്‌സ്; സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ യുവതിയ്ക്ക്‌ അയച്ചു കൊടുത്ത യുവാവിനെ നല്ല നടപ്പിന് ശിക്ഷിച്ചത് ഇങ്ങനെ…

1തിരുവനന്തപുരം: രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നവരെയും ഞരമ്പുരോഗികളെയും ലക്ഷ്യം വച്ചുള്ള മല്ലു ഹാക്കര്‍മാരുടെ ആക്രമണം തുടരുന്നു. പാകിസ്ഥാന്‍ അനുഭാവികളായ ദേശവിരുദ്ധന്മാര്‍ക്ക് ആദ്യം പണി കൊടുത്ത് രംഗത്തെത്തിയത് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ആയിരുന്നു. ഇതിന് പിന്നാലെ കേരളാ സൈബര്‍ വാരിയേഴ്‌സും രംഗത്തെത്തി. കേരളത്തിലെ ഞരമ്പന്മാരെ ലക്ഷ്യമിട്ടായിരുന്നു ഇക്കൂട്ടര്‍ രംഗത്തെത്തിയത്. ഇതിനോടകം തന്നെ നിരവധി പേര്‍ ഇവരുടെ സൈബര്‍ ആക്രമണത്തിനിരയായി സഹപ്രവര്‍ത്തകയെ ശല്യപ്പെടുത്തിയ ഞരമ്പുരോഗിക്ക് എട്ടിന്റെ പണി കൊടുത്താണ് കേരള സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മി ഇത്തവണ രംഗത്തെത്തിയത്. യുവാവിന് നല്ലനടപ്പിന് ശിക്ഷിക്കുകയും ചെയ്തു. ഇക്കാര്യം സൈബര്‍ വാരിയേഴ്‌സ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു.

തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ബ്ലൂ ആര്‍മിയുടെ നല്ല നടപ്പിന് വിധേയനായത്. സഹപ്രവര്‍ത്തകന്‍ കൂടിയായ യുവാവില്‍ നിന്നും സഹികെട്ടാണ് യുവതി കേരളാ സൈബര്‍ വാരിയേഴ്‌സിനെ സമീപിച്ചത്. യുവാവില്‍നിന്ന് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ യുവതിക്ക് ലഭിച്ചിരുന്നു. ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ പ്രധാന ഹോബി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹാക്കര്‍മാര്‍ ഞരമ്പനെ പൊക്കിയത്. ശല്യം അവസാനിപ്പിച്ചില്ലെങ്കില്‍ വിവരങ്ങള്‍ പുറത്തുവിടും എന്ന് അറിയിച്ചു. ശിക്ഷയായി നല്ല നടപ്പും വിധിച്ചു. ഇതേത്തുടര്‍ന്ന് മാനസാന്തരം വന്ന ചെറുപ്പക്കാരന്‍ ശിക്ഷ ഏറ്റുവാങ്ങിയശേഷം വാങ്ങി നല്‍കിയത് 20 സ്കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു.
2
മലബാറിലെ ഗ്രാമീണ മേഖലയിലുള്ള ഒരു സ്കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് പഠനോപകരണങ്ങളുമായി സ്കൂളിലെത്തി. ബാഗ്, നോട്ടുബുക്കുകള്‍ അടക്കമുള്ളവയാണ് ഇയാള്‍ കൈമാറിയത്. ഇതിന്റെ ചിത്രങ്ങള്‍ യുവാവ് കേരള സൈബര്‍ വാരിയേഴ്‌സിന് അയച്ചുകൊടുക്കുകയും ചെയ്തു. സ്കൂളിലെ അദ്ധ്യാപകനെ കേരള സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മി ബന്ധപ്പെട്ടു. 20 കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ യുവാവ് ഏല്‍പ്പിച്ചുവെന്ന് അദ്ധ്യാപകന്‍ സ്ഥിരീകരിച്ചു. സൈബര്‍ വാരിയേഴ്‌സിന്റെ നിര്‍ദ്ദേശമില്ലാതെ തന്നെ കുറച്ചു തുക സ്കൂളിന് സംഭാവനയായും നല്‍കി. എല്ലാവര്‍ഷവും 20 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.

സെക്‌സ് ചാറ്റുകള്‍ക്കായി മാത്രം രൂപീകരിച്ച നൂറു കണക്കിന് ഫേസ്ബുക്ക് പേജുകളും, ഫേസ്ബുക്ക് ഗ്രൂപ്പുകളും അടുത്തിടെ കേരള സൈബര്‍ വാരിയേഴ്‌സ് തകര്‍ത്തിരുന്നു. നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നെഹ്‌റു കോളേജുകളുടെ സൈറ്റുകള്‍ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബര്‍ വാരിയേഴ്‌സായിരുന്നു. നിരവധി സൈബര്‍ ആക്രമണങ്ങളിലൂടെ പ്രശസ്തരാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഹാക്കര്‍മാര്‍. തെരുവുനായ വിഷയത്തില്‍ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്‌സൈറ്റ് ഇവര്‍ തകര്‍ത്തിരുന്നു.

കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ സിസ്റ്റം അഡ്മിനിസ്‌റ്റേഴ്‌സ് വരെ ഉള്‍പ്പെടുന്ന ഹാക്കര്‍മാരുടെ ഒരു കൂട്ടായ്മയാണ് കേരള സൈബര്‍ വാരിയേഴ്‌സ്. വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ ഹാക്കിംഗ് ഉപയോഗിക്കുന്ന വിഭാഗമല്ല ഇവര്‍. മറിച്ച, വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഹാക്കിങ് നടത്തുന്നു. സമൂഹത്തിലെ അനീതികള്‍ക്ക് എതിരെയാണ് കേരള സൈബര്‍ വാരിയേഴ്‌സിന്റെ പ്രവര്‍ത്തനം.2015 ഒക്ടോബര്‍ മുതലാണ് കേരള സൈബര്‍ വാരിയേഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. 28 അംഗ ഹാക്കേഴ്‌സ് ഗ്രൂപ്പാണ് കേരളാ സൈബര്‍ വാരിയേഴ്‌സ്. ഇവരുടെ ഉദ്ദേശ്യശുദ്ധിയെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദഗ്ധരെ ചേര്‍ത്ത് ഗ്രൂപ്പ് വിപുലീകരിക്കാനും ഹാക്കേഴ്‌സ് സന്നദ്ധമാണ്.
3
ഫേസ്ബുക്കില്‍ 10000ല്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ട്. ഇവരില്‍ പലരുമാണ് പരാതി നല്‍കുന്നത്. ചെറിയ പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ നഗ്‌ന ചിത്രങ്ങള്‍ ലൈംഗിക സൂചനകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതാണ് ഇത്തരം ഗ്രൂപ്പുകളെ ലക്ഷ്യമിടാന്‍ കാരണമെന്ന് കേരളാ സൈബര്‍ വാരിയേഴ്‌സ് അഡ്മിന്‍ വ്യക്തമാക്കുന്നു. പിടിക്കപ്പെടുന്ന ഞരമ്പന്മാര്‍ക്ക് നല്ലനടപ്പും പഠനോപകരണ വിതരണം, തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം, രോഗികള്‍ക്ക് സഹായം തുടങ്ങിയവയാണ് കേരള സൈബര്‍ വാരിയേഴ്‌സ് നല്‍കുന്ന ശിക്ഷ. കൊച്ചുകുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും ഇവരെ ലൈംഗിക താല്‍പ്പര്യത്തിന് ലഭ്യമാണന്ന് അറിയിച്ചും സജീവമായിരുന്ന ചില ഫേസ്ബുക്ക് പേജുകള്‍ സൈബര്‍ െ്രെകം വിഭാഗവും പൊലീസും ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭം അവസാനിപ്പിക്കാന്‍ പോലീസ് തുടങ്ങിവച്ച ഓപ്പറേഷന്‍ ബിഗ് ഡാഡി പൂര്‍ണമായും വിജയം കണ്ടിരുന്നില്ല. ആ സ്ഥാനത്താണ് ഹാക്കര്‍മാരുടെ വിജയം.ഹാക്ക് ചെയ്ത പേജുകളിലെ പ്രൊഫൈല്‍ ചിത്രം കേരള സൈബര്‍ വാരിയേഴ്‌സ് എന്നാക്കി മാറ്റിയിട്ടുണ്ട്.

Related posts