ക്ഷീണം വകവയ്ക്കാതെ രണ്ട് മണിക്കൂര്‍ സമയം വേദിയില്‍ ഒറ്റ നില്‍പ്പു നിന്ന് ആ രാത്രി മമ്മൂക്ക അവിസ്മരണീയമാക്കി! മധുരരാജയുടെ പാക്കപ്പ് പാര്‍ട്ടിയിലെ അനുഭവം വിവരിച്ച് നടനും അവതാരകനുമായ പ്രശാന്ത്

മമ്മൂട്ടി ആരാധകര്‍ ആവേശത്തോടും ആകാംക്ഷയോടും കൂടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. വൈശാഖ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗും കഴിഞ്ഞിരിക്കുന്നു. ഇതിനോട് അനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തങ്ങളെയെല്ലാം ഞെട്ടിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് നടനും അവതാരകനുമായ പ്രശാന്ത്.

ചിത്രത്തിന്റെ പാക്കപ്പ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മമ്മൂട്ടി അവതാരകനായി എത്തിയതിനെക്കുറിച്ചും രണ്ട് മണിക്കൂറോളം നിന്ന നില്‍പ്പില്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകരുടെ മുഴുവന്‍ പേരും പറഞ്ഞ് ആ രാത്രി അവിസ്മരണീയമാക്കിയെന്നുമാണ് പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.

പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

മോനെ പ്രശാന്തേ..’ഒരു കള്ളച്ചിരിയോടെ വൈശാഖും ഉദയേട്ടനും എന്നെ അരികിലേക്ക് വിളിച്ചു..ആഘോഷിക്കാന്‍ നിന്ന എന്നെ പണിയെടുപ്പിക്കാന്‍ ഉള്ള വിളിയാണ് എന്ന് ഒറ്റനോട്ടത്തില്‍ എനിക്ക് പിടികിട്ടി..നൂറോളം ദിവസം ഷൂട്ട് ചെയ്ത ‘മധുരരാജയുടെ’ ഓഡിയോ ലോഞ്ച് & packup പാര്‍ട്ടി anchor ചെയ്യാന്‍ ഉള്ള വിളി ആണ്.. പെട്ടൂ..ഞങ്ങള്‍ മൂവരും planningലേക്ക് കടന്നു..

‘നീ അവിടെ ഇരിക്ക്, ഇന്ന് ഞാന്‍ അവതാരകനാകാം’ ഘനാഗാഭീര്യമുള്ള ശബ്ദം കേട്ട് ഞങ്ങള്‍ തല ഉയര്‍ത്തി..എന്റെ കയ്യില്‍ നിന്നും മൈക്ക് വാങ്ങി അദ്ദേഹം സ്റ്റേജിലേക്ക് ആവേശത്തോടെ നടന്നു കയറി..

ക്ഷീണം വകവെയ്ക്കാതെ, കാണികളുടെ എനര്‍ജി ആവാഹിച്ച് അദ്ദേഹം തുടങ്ങി.. 2 മണിക്കൂറോളം ഒറ്റനില്പില്‍ നിന്ന്, എല്ലാ crew members നേയും പേരെടുത്തു വിളിച്ചു, വിശേഷം പങ്ക് വച്ച്, സെല്‍ഫി എടുത്ത് ആ രാത്രി അദ്ദേഹം അവിസ്മരണീയം ആക്കി.. തങ്ങളുടെ പേരും ചെയ്ത ജോലികളും മമ്മുക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അത്ഭുതപ്പെട്ടു.. മമ്മൂക്കാ.. അങ്ങ് ഒരു അത്ഭുതം ആണ്.. സിനിമയെ പുണരാന്‍ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം..

Related posts