കോവിഡ് വരുമെന്ന് പറഞ്ഞു…വന്നില്ലേ ! ഇനി വരാന്‍ പോകുന്നത് മൂന്നാം ലോകമഹായുദ്ധം; തന്നെ വട്ടനെന്നു വിളിക്കുന്നത് ഇഷ്ടപ്പെടുന്നില്ല…

അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്ന അവകാശവാദവുമായി നിരവധി ആളുകളാണ് വിവിധകാലങ്ങളില്‍ രംഗത്തെത്തിയിട്ടുള്ളത്.

തന്നെ 50 വര്‍ഷം മുമ്പ് അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയെന്നും കോവിഡ്19 മഹാമാരിയെക്കുറിച്ച് അവര്‍ അന്നേ തന്നോടു പറഞ്ഞിരുന്നുവെന്നും അവകാശപ്പെടുകയാണ് ഇവിടെ ഒരു മത്സ്യത്തൊഴിലാളി.

കാല്‍വിന്‍ പാര്‍ക്കര്‍ എന്നാണ് ഈ അവകാശവാദമുയര്‍ത്തുന്നയാളുടെ പേര്. അയാള്‍ പറയുന്നത്, ഇതുവരെ താന്‍ ഈ കാര്യങ്ങളെല്ലാം തന്നില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു.

ഇപ്പോള്‍ ആ അവകാശവാദങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടാണ് അവയെല്ലാം വെളിപ്പെടുത്താന്‍ തീരുമാനിച്ചത് എന്നാണ്.

തന്റെ കൗമാരപ്രായത്തില്‍ മിസിസിപ്പിയിലെ പാസ്‌കഗൗളയില്‍ ഒരു നദിയുടെ തീരത്താണ് യുഎഫ്ഒ വന്നിറങ്ങിയത് എന്നും ഈ 68 -കാരന്‍ പറയുന്നു.

19കാരനായ തന്നെയും തന്റെ സുഹൃത്തിനെയും വിചിത്രജീവികള്‍ പിടികൂടിയതായി കാല്‍വിന്‍ അവകാശപ്പെട്ടു.

അവയ്ക്ക് കാരറ്റ് പോലുള്ള മൂക്കും ചെവിയും ലോബ്സ്റ്ററിന്റെ പോലുള്ള നഖങ്ങളും ഉണ്ടായിരുന്നു.

1973ല്‍ തട്ടിക്കൊണ്ടുപോയ സമയത്ത് മനുഷ്യരാശിയുടെ ഭൂതകാലത്തില്‍ നിന്നുള്ള ഭയാനകമായ സംഭവങ്ങള്‍ തനിക്ക് അവ കാണിച്ചു തന്നുവെന്നും പാര്‍ക്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പാര്‍ക്കര്‍ തുടരുന്നു… ഇപ്പോള്‍ ഒരു പ്ലേഗ് ഇവിടെ വ്യാപിച്ചിട്ടുണ്ട്. തീര്‍ച്ചയായും, കാലത്തിന്റെ തുടക്കം മുതല്‍ തന്നെ എക്കാലത്തും ഏതെങ്കിലും തരം പകര്‍ച്ചവ്യാധി ഉണ്ടായിരുന്നു.

പക്ഷേ, ഞാന്‍ കണ്ടതില്‍ നിന്ന് ഇതാണ് ഏറ്റവും മോശമായത് എന്ന് ഞാന്‍ കരുതുന്നു. ഇത് മനുഷ്യരാശിയാല്‍ തന്നെ സംഭവിച്ചതാണ്.

അത്രയും മോശം കാര്യങ്ങളാണ് മനുഷ്യര്‍ ചെയ്യുന്നത്. ദൈവം നമ്മെ ഒരു പാഠം പഠിപ്പിക്കാന്‍ പോകുന്നു. അതാണ് ഇത്.

മനുഷ്യര്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയും, മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറല്ലാതാവുകയും ചെയ്തു. അതാണ് ഇതിനെല്ലാം കാരണം’ എന്നാണ് ഇയാള്‍ പറയുന്നത്.

റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍ മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഇയാള്‍ പറഞ്ഞു.

കാല്‍വിന്റെ പുസ്തകം, ‘പാസ്‌കഗൗള, ദ ക്ലോസസ്റ്റ് എന്‍കൗണ്ടര്‍’ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് യുഎഫ്ഒ അന്വേഷകന്‍ ഫിലിപ്പ് മാന്റില്‍ പറഞ്ഞത് ‘കാല്‍വിന്‍ അന്യഗ്രഹജീവികളുമായുള്ള ഏറ്റുമുട്ടലിന്റെ ഈ വശത്തെ ശാപം എന്നാണ് വിളിക്കുന്നത്. അത് ചര്‍ച്ച ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്’ എന്നാണ്.

കാല്‍വിന്‍ ഒരു കാന്‍സര്‍ സര്‍വൈവര്‍ കൂടിയാണ്. യുഎഫ്ഒയില്‍ ഉണ്ടായിരുന്നതിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു ‘നിങ്ങളില്‍ ചിലര്‍ക്ക് അറിയാമായിരിക്കും, ഈ വാഹനത്തില്‍ കയറുമ്പോള്‍ എനിക്ക് മരണത്തോടടുത്ത ഒരു അനുഭവം ഉണ്ടായിരുന്നു.

അപ്പോഴാണ് എന്റെ രക്തം എന്നില്‍ നിന്ന് ഊറ്റിയെടുക്കപ്പെട്ടത് പോലെ തോന്നിയത്. പിന്നീട് എനിക്ക് ഇപ്പോഴും അറിയാത്ത കാര്യങ്ങള്‍ സംഭവിച്ചു.

പിന്നെ അവ എനിക്ക് കുറേ കാര്യങ്ങള്‍ കാണിച്ചുതന്നു, ഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തിലെയും കാര്യങ്ങള്‍.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാല്‍വിന്‍ തുടരുന്നു…ഒരാള്‍ക്ക് ഇതിനെ ശാപം എന്ന് വിളിക്കാം. അന്നുമുതല്‍, എനിക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

പക്ഷേ, പതുക്കെ അവയില്‍ മിക്കതും ഞാന്‍ തരണം ചെയ്തു. അന്ന് അവ പറഞ്ഞ കാര്യങ്ങളില്‍ ചിലത് ഇപ്പോള്‍ സംഭവിക്കുന്നത് കണ്ടതു കൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ ഇതേ കുറിച്ച് സംസാരിക്കുന്നത്.

അല്ലെങ്കില്‍ ഞാന്‍ മിണ്ടില്ലായിരുന്നു. കാരണം, ആളുകള്‍ എന്നെ മാനസികരോഗി എന്ന് വിളിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. ഒരുപക്ഷേ, എനിക്ക് ഒരു ശാപം കിട്ടിയതാവാം.

അല്ലെങ്കില്‍ അത് നമ്മുടെ ഗ്രഹത്തെയോ മനുഷ്യരാശിയെയോ രക്ഷിക്കാനുള്ള ഒരു മാര്‍ഗമായിരിക്കാം. പക്ഷേ, അത് എന്നെ ഭയപ്പെടുത്തുന്നു, എനിക്കു വേണ്ടി മാത്രമല്ല, നമ്മുടെ എല്ലാവരുടെയും ഭാവിക്ക് വേണ്ടി. ഭൂമിയിലെ എന്റെ സമയം ഏതാണ്ട് അവസാനിച്ചു.

ആരെയെങ്കിലും സഹായിക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് അറിഞ്ഞുകൊണ്ട് ഒന്നും മിണ്ടാതെ ഞാന്‍ ഇവിടെ നിന്ന് പോകാന്‍ ആഗ്രഹിക്കുന്നില്ല.’

എന്തായാലും കാല്‍വിന്‍ പറയുന്നത് തന്നെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോയി. കോവിഡിനെ കുറിച്ചും മൂന്നാം ലോക മഹായുദ്ധത്തെ കുറിച്ചും മുന്നറിയിപ്പ് തന്നു എന്നുമൊക്കെയാണ്.

Related posts

Leave a Comment