മദ്യപിച്ചുണ്ടായ വാക്കേറ്റം ! കുത്തേറ്റ് യുവാവ് മരിച്ചു

പറവൂര്‍: മദ്യപിച്ചുണ്ടായ വാക്കേറ്റത്തെതുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കൂട്ടുകാട് കോട്ടയത്ത് നാരായണന്‍കുട്ടിയുടെ മകന്‍ കെ.എന്‍. ബാലചന്ദ്രന്‍ (37) ആണ് മരിച്ചത്.

പ്രതിയെന്നു കരുതുന്ന നന്ത്യാട്ടുകുന്നം മാത്തയില്‍ മുരളീധരന്‍ നായരെ (55) പറവൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്എന്‍വി സംസ്‌കൃതം സ്‌കൂളിന് അടുത്തുള്ള മുരളീധരന്‍ നായരുടെ വീട്ടില്‍ വച്ചാണ് സംഭവം ഉണ്ടായത്.

മുരളീധരന്‍ ഉള്‍പ്പെടെ കുടുംബം ഉപേക്ഷിച്ച് കഴിയുന്ന മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് അഞ്ചിനാണ് സംഭവം. ദിവസവും കൂട്ടുചേര്‍ന്നു മദ്യപിക്കുന്ന ഇവര്‍ ഇന്നലെയും മദ്യപിച്ചു.

തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് കരുതുന്നു.
മരണ വെപ്രാളത്തില്‍ ബാലചന്ദ്രന്‍ ഭിത്തിയിലും മറ്റും പിടിച്ചതിന്റെ പാടുകള്‍ വീട്ടിലുണ്ട്.

സംഭവ ശേഷം മറ്റുള്ളവര്‍ മദ്യലഹരിയില്‍ കിടന്നുറങ്ങി. രാത്രി എഴുന്നേറ്റ മൂന്നാമനാണ് ബാലചന്ദ്രന്‍ മരിച്ചത് കണ്ടതും സൈക്കിളില്‍ സ്റ്റേഷനിലെത്തി വിവരം അറിയിച്ചതും. പോലീസ് എത്തുന്‌പോള്‍ പ്രതി കിടന്ന് ഉറങ്ങുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ബാലചന്ദ്രന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

മൃതദ്ദേഹം ഇന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. രോഹിണിയാണ് ഭാര്യ. മക്കള്‍: നിഹാല്‍ ചന്ദ്ര, ദിയ.

ഏതാനും വര്‍ഷങ്ങളായി കുടുംബവുമായി അകന്നു കഴിയുന്ന ബാലചന്ദ്രന്‍ ഇലക്ട്രീഷ്യനാണ്. പ്രതിയായ മുരളീധന്‍ വടക്കേക്കരയില്‍ മറ്റൊരു കുത്തുകേസില്‍ പ്രതിയായിരുന്നു.

Related posts

Leave a Comment