മണൽ മാഫിയ സംഘം സജീവം; പോലീസ് നിർജീവം; ഒത്താശ ചെയ്ത് കൊടുത്ത പോലീസുകാരന് സസ്പെൻഷൻ ലഭിച്ചിരുന്നു

പഴയങ്ങാടി: മുട്ടം-പാലക്കോട് പുഴയിൽ മണൽക്കടത്ത് വ്യാപകം. പുലർച്ചെയാണ് ഇവിടെനിന്ന് മണൽ കടത്തുന്നത്. മണൽമാഫിയ സംഘത്തിനെതിരേ കർശന നടപടി പഴയങ്ങാടി പോലീസ് എടുത്തിരുന്നു. എന്നാൽ, ഇപ്പോൾ നടപടിയില്ലാത്തതാണ് മണൽമാഫിയ വീണ്ടും സജീവമായിരിക്കുന്നത്. നന്പർ പ്ലേറ്റില്ലാത്ത വാഹനങ്ങളാണ് മണൽകടത്തിന് സംഘം ഉപയോഗിക്കുന്നത്.

പോലീസിനെ നിരീക്ഷിക്കാൻ സ്റ്റേഷനും സമീപത്തും റോഡിന്‍റെ പല ഭാഗങ്ങളിലും കാറുകളിലും ബൈക്കുകളിലും ചുറ്റിക്കറങ്ങുന്ന എസ്കോർട്ട് സംഘവും മണൽ മാഫിയക്ക് പിന്നിലുണ്ട്. ഇവിടെ നിന്ന് മാടായി, വെങ്ങര, ചെമ്പല്ലിക്കുണ്ട് , ചെറുതാഴം, മൂലക്കിൽ, തുടങ്ങിയ ഭാഗങ്ങളിലേക്കാണ് വ്യാപകമായ രിതിയിൽ മണൽ കടത്തുന്നത്.

മണൽക്കടത്ത് സംഘത്തിന് ഒത്താശ ചെയ്ത് കൊടുത്തതിന്‍റെ പേരിൽ പഴയങ്ങാടിയിൽ ഒരു പോലീസുകാരന് സസ്പെൻഷൻ ലഭിച്ചതും അടുത്ത കാലത്താണ്. മണൽക്കടത്ത് സംഘത്തിനെതിരേ കർശന നടപടിയെടുക്കാൻ പോലീസ് തയാറാകാത്തതിനെതിരേ വ്യാപക പ്രതിഷേധവും ഉണ്ട്.

Related posts