വണ്ണപ്പുറം മേഖലയിൽ വ്യാപക ഉരുൾപൊട്ടൽ; ഉരുൾപൊട്ടലിലും, മണ്ണിടിച്ചിലിലും വ്യാപക നാശ നഷ്ട്ടം

വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തിന്‍റെ ഹൈറേഞ്ച് മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകം. പഞ്ചായത്തിലെ പട്ടയക്കുടി ഭാഗങ്ങളിലാണ് ഉരുൾപൊട്ടലിലും, മണ്ണിടിച്ചിലിലും വ്യാപക നാശ നഷ്ട്ടമുണ്ടായത്. നിരവധി വീടുകൾ തകർന്നു. കൂടാതെ നിരവധി വീടുകൾ ഇപ്പോഴും വൻ അപകട ഭീക്ഷണിയിലുമാണ്. ഇനിയും ഉരുൾപൊട്ടുവാൻ സാധ്യതയുള്ള നിരവധിയിടങ്ങളാണ് ഇവിടെയുള്ളത്.

അതോടൊപ്പം തന്നെ ഇവിടങ്ങളിലെ റോഡ് തകർന്ന് താറുമാറായ അവസ്ഥയിലാണ്. ഇതു മൂലം ഗതാഗതവും പൂർണമായും നിലച്ച നിലയിലാണ്. പല റോഡുകളുടെ സംരക്ഷണഭിത്തികളും നിലംപതിച്ചു, കൂടതെ പലതും അപകടാവസ്ഥയിലുമാണ്. ഇവിടങ്ങളിലെ വൈദ്യുതി ബന്ധവും നിലച്ച നിലയിലാണ്. അതോടൊപ്പം കള്ളിപ്പാറ തേക്കനാൽ ഭാഗങ്ങളിലും നിരവധി വീടുകൾ ഭീക്ഷണിയിലാണ്.

കൂടാതെ വഞ്ചിക്കല്ല്, പാഞ്ചാലി മീനുള്ളിയാൻ മേഖലകളിലായി ഇരുന്നൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. പട്ടയക്കുടി ഭാഗങ്ങളിലായി പത്തോളം ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്.

Related posts