തളിപ്പറമ്പ്: വളപട്ടണം പുഴയിൽ വെള്ളമുയർന്നതിനെ തുടർന്ന് പറശിനിക്കടവ് ക്ഷേത്രത്തിൽ വെള്ളം കയറി. വെള്ളക്കയറ്റം ശക്തമായതിനെ തുടർന്നു ക്ഷേത്രത്തിലെ തിരുവപ്പന വെള്ളാട്ടം നിർത്തി വച്ചു. പുലർച്ചെ നാലരയോടെ തുടങ്ങിയ ചടങ്ങുകൾ അഞ്ചരയോടെ നിർത്തുകയായിരുന്നു. കനത്ത മഴയിൽ ക്ഷേത്രത്തിനകത്ത് കുടുങ്ങിയ ഭക്തരെ തോണിയിലാണ് പുറത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇന്നലെയുണ്ടായതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.
Related posts
കണ്ണൂരിലെ കള്ളനോട്ട് കേസിന് പിന്നിൽ വൻ റാക്കറ്റ്; ശോഭയുടെ കൂട്ടാളിക്കായി വലവിരിച്ച് പോലീസ്
കണ്ണൂർ: കണ്ണൂരിൽ പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം ഊർജിതമാക്കി. ഇതിന് പിന്നില്‍ വൻ റാക്കറ്റുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച...കണ്ണൂരിലെ കള്ളനോട്ട് അന്വേഷണം കാസർഗോഡേക്കും, യുവതി കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂരിൽ പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് ഒരാൾകൂടി കസ്റ്റഡിയിൽ. ചെറുപുഴ പാടിയോട്ടുചാൽ സ്വദേശിനിയായ യുവതിയെയാണ് ഇന്ന് പുലർച്ചെ കണ്ണൂർ ടൗൺ സിഐ...വിഷ്ണുപ്രിയ കൊലക്കേസ്: വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി
തലശേരി: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ...