‘സര്‍, മുജേ ബചാവോ’ ! ലോട്ടറിയടിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനില്‍ ഓടിക്കയറി അതിഥിത്തൊഴിലാളി പറഞ്ഞതിങ്ങനെ…

കേരളത്തില്‍ ലോട്ടറിയടിച്ച അതിഥിത്തൊഴിലാളികള്‍ പലപ്പോഴും ലോട്ടറിയുമായി എത്തുന്നത് പോലീസ് സ്‌റ്റേഷനിലാവും.

അത്തരത്തില്‍ ഇപ്പോള്‍ ഒരു കോടി രൂപ ലോട്ടറി അടിച്ച ബംഗാള്‍ സ്വദേശി ബിര്‍ഷു റാബയ്ക്ക് സുരക്ഷയൊരുക്കിയിരിക്കുകയാണ് കേരള പോലീസ്.

തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബിര്‍ഷു തിങ്കളാഴ്ച എടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനമടിച്ചത്.

ലോട്ടറി അടിച്ചതിന് പിന്നാലെ തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന പേടിയിലാണ് ബിര്‍ഷു പോലീസ് സ്റ്റേഷനില്‍ ഓടിക്കയറിയത്.

ബിര്‍ഷുവിന് വേണ്ട സുരക്ഷയും ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏല്‍പ്പിച്ചതായും പോലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു കോടിയുടെ ഭാഗ്യത്തിന് പോലീസ് കരുതല്‍..

”സര്‍, മുജേ ബചാവോ..’എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിര്‍ഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.

എന്താണ് കാര്യമെന്നറിയാതെ പോലീസുകാരും കുഴങ്ങി. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോള്‍ ബിര്‍ഷു കീശയില്‍ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് നല്‍കി.

ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്.

തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബിര്‍ഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

വൈകിട്ട് ലോട്ടറിക്കടക്കാരന്‍ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിര്‍ഷുവിനാണെന്നറിഞ്ഞത്.

ബമ്പറടിച്ചത് പുറത്തറിഞ്ഞാല്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ചാണ് ബിര്‍ഷു പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.

ടിക്കറ്റ് ഏല്‍പ്പിക്കാന്‍ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നല്‍കണം എന്നുമായിരുന്നു ബിര്‍ഷുവിന്റെ ആവശ്യം.

ബിര്‍ഷു പറഞ്ഞത് മുഴുവന്‍ കേട്ട തമ്പാനൂര്‍ എസ്എച്ച്ഒ പ്രകാശ് ഉടന്‍ തന്നെ ഫെഡറല്‍ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി.

ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏല്‍പ്പിക്കും വരെ ബിര്‍ഷുവിനെ സ്റ്റേഷനില്‍ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂര്‍ത്താക്കി കളയരുതെന്ന ഉപദേശം നല്‍കി, സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിര്‍ഷുവിനെ പോലീസ് സ്റ്റേഷനില്‍ നിന്ന് യാത്രയാക്കിയത്.

Related posts

Leave a Comment