സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തിലെ ആ രംഗം ആരും മറന്നുകാണില്ല! ഇന്ത്യയിലെ ഒരു നടനും അതില്‍ മോഹന്‍ലാല്‍ ചെയ്തതുപോലെ ചെയ്യില്ലെന്ന് എനിക്ക് ഇന്നും തറപ്പിച്ച് പറയാന്‍ കഴിയും! സത്യന്‍ അന്തിക്കാട് പറയുന്നു

ഏത് സാഹസരംഗങ്ങളും ഡ്യൂപ്പില്ലാതെ ചെയ്യാന്‍ ശ്രമിക്കുന്ന നടനാണ്, മോഹന്‍ലാല്‍ എന്നത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ പലരും പല അവസരങ്ങളിലും വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ്.

എന്നാല്‍ സാഹസിക രംഗങ്ങളില്‍ മാത്രമല്ല മോഹന്‍ലാലിന്റെ ഈ ആത്മാര്‍ഥത എന്ന് തെളിയിക്കുന്ന ഒരു സംഭവകഥയാണ് ഇപ്പോള്‍ സംവിധയകന്‍ സത്യന്‍ അന്തിക്കാടിലൂടെ പുറത്തെത്തിയിരിക്കുന്നത്. ഒരു ചാനലില്‍ അഭിമുഖത്തിനിടെയാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

”സന്മനസ്സുള്ളവര്‍ക്ക് സമാധാനം’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രമായ ഗോപാലകൃഷ്ണ പണിക്കരെ ബസ്സില്‍ നിന്ന് പിടിച്ചു തള്ളുകയും അഴുക്കു വെള്ളത്തിലിട്ടു ബസ്സിലെ യാത്രക്കാര്‍ മര്‍ദിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ട്.

ബസ്സിലെ യാത്രക്കാരുമായി ഏറ്റുമുട്ടുന്ന ഈ രംഗം ചിത്രീകരിച്ചത് കൊച്ചിയിലെ പനമ്പിള്ളി നഗറിലാണ്. ആ സീനിന്റെ തുടര്‍ച്ചയായ മറ്റൊരു സീന്‍ ചിത്രീകരിച്ചത് ഒരാഴ്ചയ്ക്ക് ശേഷമാണ്.

ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വീടിനു മുന്നില്‍ ഇരുവരും ജീപ്പില്‍ വന്നിറങ്ങുന്ന രംഗമാണത്. ആ രംഗത്തില്‍ ഒരാഴ്ചയ്ക്ക് മുന്‍പ് ഉപയോഗിച്ച അതേ ഷര്‍ട്ടിട്ട് അഭിനയിക്കാമെന്ന് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു.

മുഷിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന അതേ ഷര്‍ട്ട് ധരിച്ചാണ് ഏഴു ദിവസങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഷോട്ടിനു റെഡിയായത്. ഇന്ത്യയിലെ ഒരു നടനും അങ്ങനെയൊന്നും ചെയ്യില്ലെന്ന കാര്യം ഇന്നും എനിക്ക് തറപ്പിച്ച് പറയാന്‍ സാധിക്കും’. സത്യന്‍ അന്തിക്കാട് പറഞ്ഞു.

Related posts